"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.
👉എൽ ടി ടി ഇ (Liberation Tigers of Tamil Eelam) തമിഴ് പുലികൾ എന്നറിയപ്പെടുന്നു .തമിഴ് പുലികള്‍ അല്ലെ പിന്നെ എങ്ങനെ കടുവ എന്ന് സംശയം ഉണ്ടാകുമെങ്കിലും അതില്‍ ടൈഗര്‍ ആണ് ഉള്ളത് പുലി അല്ല.
അവരുടെ ചിഹ്നമായി കടുവയെ തിരഞ്ഞെടു ത്തത് ചരിത്രപരവും പ്രതീകാത്മകവുമായ കാരണങ്ങളാലാണ്. 'പുലി' എന്ന തമിഴ് വാക്ക് 'കടുവ' എന്ന് തന്നെയാണ് അർത്ഥമാക്കുന്നത്, അതിനാൽ "തമിഴ് പുലികൾ" എന്ന പേര് "തമിഴ് കടുവകൾ" എന്ന് വിവർത്തനം ചെയ്യാം. എൽ ടി ടി ഇ ഈ പേര് സ്വീകരിച്ചത് തമിഴ് ജനതയുടെ ധൈര്യവും, ശക്തിയും അവരുടെ പോരാട്ടത്തി ൽ പ്രതിഫലിപ്പിക്കാനാണ്.
കടുവയെ ചിഹ്നമായി തിരഞ്ഞെടുക്കാൻ മറ്റു ചരിത്രപരമായ കാരണങ്ങളുമുണ്ട്:
🐅ദ്രാവിഡ പാരമ്പര്യം🐅
കടുവ തമിഴ് ജനതയുടെ യുദ്ധോത്സുകമായ പാരമ്പര്യത്തെ (വീര വരലാറ്) പ്രതിനിധീകരിക്കു ന്നു. 10-11 നൂറ്റാണ്ടുകളിൽ ചോള സാമ്രാജ്യം ദക്ഷിണ, തെക്കു കിഴക്കൻ ഏഷ്യയിൽ വിജയക രമായ സൈനിക യാത്രകൾ നടത്തിയപ്പോൾ കടുവയുടെ ചിഹ്നം ഉപയോഗിച്ചിരുന്നു. എൽ ടി ടി ഇ ഈ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ കടുവയെ തിരഞ്ഞെടുത്തു.
🐅സിംഹള ദേശീയതയ്ക്കെതിരെ🐅
ശ്രീലങ്കയുടെ ദേശീയ പതാകയിൽ സിംഹം (ലയൺ) ഉള്ളത് സിംഹള ദേശീയതയെ പ്രതിനി ധീകരിക്കുന്നു. തമിഴ് ദേശീയതയെ എതിർപ്പി ന്റെ ഒരു പ്രതീകമായി കടുവയെ എൽ ടി ടി ഇ ഉപയോഗിച്ചു.കാരണം കടുവയും, സിംഹവും പരസ്പരം എതിരാളികളായി കണക്കാക്കപ്പെ ടുന്നു.
🐅പോരാട്ടത്തിന്റെ ഗുണങ്ങൾ🐅
1991-ലെ എൽ ടി ടി ഇയുടെ പ്രസിദ്ധീകരണമാ യ വിഡുതലൈ പുലികൾ പറയുന്നതനുസരിച്ച്, കടുവയുടെ ചിഹ്നം തമിഴ് ജനതയുടെ ശക്തി, ധൈര്യം, ആത്മവിശ്വാസം എന്നിവയെ പ്രതിനിധീകരിക്കുന്നു. എൽ ടി ടി ഇയിലെ ഓരോ അംഗവും ഒരു "കടുവ"യായി മാറണമെന്നും ധൈര്യത്തോടും ചടുലതയോടും കൂടി പോരാടണമെന്നും അവർ ആഗ്രഹിച്ചു.
1977-ൽ എൽ ടി ടി ഇ നേതാവ് വെല്ലുപിള്ളൈ പ്രഭാകരൻ കടുവയുടെ ചിഹ്നം രൂപകൽപ്പന ചെയ്തു. പതാകയിൽ മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള എന്നീ നിറങ്ങളോടൊപ്പം, മുഖവും, കാലുകളും പുറത്തേക്ക് ചാടുന്ന ഒരു ഗർജിക്കുന്ന കടുവയെ ചിത്രീകരിച്ചിരിക്കുന്നു. ഇത് "ആക്രമണോത്സുകത"യെ പ്രതിനിധീകരി ക്കുന്നു, കൂടാതെ കടുവയ്‌ക്ക് മുകളിൽ വെച്ചിരിക്കുന്ന തോക്കുകളും, വെടിയുണ്ടകളും എൽ ടി ടി ഇയുടെ "സായുധ പോരാട്ടത്തിനുള്ള പ്രതിബദ്ധത"യെ സൂചിപ്പിക്കുന്നു.
💢വാൽ കഷ്ണം💢
ആറ് രാജ്യങ്ങളുടെ ദേശിയ മൃഗം കടുവയാണ്. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മാര്‍, ഇന്തോനേഷ്യ, എന്നി രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ പല രാഷ്ട്രീയകക്ഷികളുടെയും ചിഹ്നം കടുവയാണ്. ഉദാ:ശിവസേന, ഫോര്‍വേ ഡ് ബ്ലോക്ക് ,ആസാദ് ഹിന്ദ് .
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉 പുരാതന റോമിൽ പ്രഭുക്കന്മാരുടെ വിരുന്നു കളിൽ (banquets) പങ്കെടുക്കുന്ന മനോഹരവും, തഴച്ചുവളർന്ന മുടിയുള്ളതുമായ കുട്ടികളെ (സാധാരണയായി ആൺകുട്ടികളെ) സൂചിപ്പി ക്കുന്ന പദമാണ് "ടേബിൾ ബോയ്" (Table Boy). ഈ കുട്ടികൾ പലപ്പോഴും അടിമകളോ അല്ലെങ്കിൽ താഴ്ന്ന സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ളവരോ ആയിരുന്നു. അവരെ അവരുടെ മുടിയുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുകയായിരുന്നു.
വിരുന്നിനിടയിൽ, ഈ കുട്ടികൾ റോമൻ പ്രഭുക്കന്മാർക്ക് സേവനം ചെയ്യുന്നവരായി രുന്നു. അവരുടെ പ്രധാന ഉപയോഗം അവരുടെ മുടി "നാപ്കിനുകളായി" (napkins) ഉപയോഗിക്കു ക എന്നതായിരുന്നു. വിരുന്നിൽ പങ്കെടുക്കുന്ന അതിഥികൾ തങ്ങളുടെ കൈകൾ വൃത്തികേടാ കുമ്പോൾ, ഈ കുട്ടികളുടെ മുടിയിൽ കൈ തുടച്ച് വൃത്തിയാക്കുമായിരുന്നു.അക്കാലത്ത് ഇത് ഒരു ആഡംബരത്തി ന്റെയും, പ്രതാപത്തി ന്റെയും പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നു.
പുരാതന റോമിൽ, പ്രഭുക്കന്മാർ തങ്ങളുടെ ഐശ്വര്യവും, അധികാരവും പ്രകടിപ്പിക്കാൻ ഇങ്ങനെ വിചിത്രവും അമിതവുമായ പല സമ്പ്രദായങ്ങളും പിന്തുടർന്നിരുന്നു. "ടേബിൾ ബോയ്" പോലുള്ള ആചാരങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. ഈ കുട്ടികളെ ഒരു തരം "ജീവനുള്ള അലങ്കാര വസ്തുവായി" കണക്കാ ക്കിയിരുന്നു. അവരുടെ മനുഷ്യത്വത്തിനോ, വികാരങ്ങൾക്കോ അക്കാലത്ത് വലിയ പ്രാധാന്യം നൽകിയിരുന്നില്ല.
ഇന്നത്തെ കാഴ്ചപ്പാടിൽ,ഈ സമ്പ്രദായം അതിക്രൂരവും, മനുഷ്യത്വരഹിതവുമാണ്. കുട്ടികളെ വെറും ഉപകരണങ്ങളായി ഉപയോഗി ക്കുന്നത് ആധുനിക മൂല്യങ്ങളുമായി ഒത്തു പോകുന്നതല്ല. എന്നാൽ പുരാതന റോമിൽ ഇത്തരം പ്രവർത്തികൾ സാധാരണമായിരുന്നു, കാരണം അടിമത്തവും സാമൂഹിക ശ്രേണീവ്യ വസ്ഥയും അവരുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉 വാർത്തകളെ ചിത്രങ്ങളിലൂടെ ലോകത്തിന് മുന്നിലെത്തിക്കുന്നവരാണ് പ്രസ് ഫോട്ടോ ഗ്രാഫർമാർ. അപകടസ്ഥലത്തോ, ഗതാഗത ക്കുരുക്കിലോ ആദ്യമെത്തുമ്പോൾ "ഇപ്പോഴാ ണോ എത്തുന്നത്?" എന്ന ചോദ്യം അവരെ വിഷമിപ്പിക്കാറുണ്ട്. എപ്പോഴും ക്യാമറക്കണ്ണു മായി എന്തും സംഭവിക്കാവുന്ന ലോകത്ത് അലയുന്നവരാണ് ന്യൂസ് ഫോട്ടോഗ്രാഫർമാർ.
സയന്‍സിന്റെ ഇരുട്ടുമുറിയില്‍ നിന്നും വാര്‍ത്ത യുടെ തെളിച്ചത്തിലേക്ക് ചിത്രങ്ങള്‍ക്ക് സംസാര ശക്തി നല്‍കി പറഞ്ഞയച്ചവരാണ് പ്രസ് ഫൊട്ടോഗ്രഫര്‍മാര്‍ .
ഒരു ജേണലിസ്റ്റ് തയ്യാറാക്കിയ വാര്‍ത്തക്ക് മേല്‍ പേജ് ചെയ്യുന്ന സബ് എഡിറ്റര്‍ക്കും അതിന് മേലെയുള്ള മൂന്നോ നാലോ ആളുകള്‍ക്കും പത്രാധിപര്‍ക്ക് വരെയും കൈവച്ച് മികച്ചതാ ക്കാന്‍ അവസരവും, സമയവും ലഭിക്കും. സമയമെടുത്ത് തയ്യാറാക്കുന്ന പല സ്റ്റോറികളും മികച്ചതാകുന്നതും ഇതുകൊണ്ടുതന്നെ. എന്നാല്‍ നിമിഷാര്‍ദ്ധങ്ങളെ കീറിമുറിച്ച് തലയില്‍ മിന്നിയ ഒരു ഐഡിയ ക്യാമറയുടെ സെന്‍സറിലേക്ക് പതിപ്പിക്കുമ്പോള്‍ അത് എടുക്കാനെടുത്ത സമയവും അതിനൊപ്പം പതിഞ്ഞിട്ടുണ്ടാകും. മിക്കവാറും അത് സെക്ക ൻഡിന്റെ ഇരുന്നൂറ്റന്‍പതില്‍ ഒരു അംശം മാത്ര മായിരിക്കും. ഇതിനെ പിന്നീട് മാറ്റിയെഴുതാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.ചെയ്യാവു ന്ന ഒരു കാര്യം ആവശ്യമില്ലാത്ത ഭാഗങ്ങള്‍ മുറിച്ചുമാറ്റുക, അടിക്കുറിപ്പ് മികച്ചതാക്കുക എന്നതൊക്കെയാണ്.
പല ആളുകളും ഇപ്പോഴും വിചാരിച്ചുവച്ചിരിക്കു ന്നത് ചിത്രം എടുക്കുന്നതോടെ ന്യൂസ് ഫൊട്ടോ ഗ്രാഫറുടെ ജോലി കഴിഞ്ഞു എന്നതാണ്. എന്നാല്‍ ആധുനിക ന്യൂസ് റൂമുകളില്‍ കേവലം ഒരു ക്ളിക്കില്‍ അവസാനിക്കുന്നില്ല അദ്ദേഹ ത്തിന്റെ ജോലി. എടുത്ത ചിത്രത്തിന് മികച്ച അടിക്കുറിപ്പ് തയ്യാറാക്കാനുള്ള മുഴുവന്‍ ചുമത ലയും ഒരു ന്യൂസ് ഫൊട്ടോഗ്രഫറില്‍ അധിഷ്ഠിത മാണ്. ഇത് തന്നെയാണ് ചെയ്യേണ്ടതും. കാര ണം സംഭവ സ്ഥലത്ത് 'ഫിസിക്കല്‍ പ്രസന്‍സ്' എന്നത് ഫൊട്ടോഗ്രഫര്‍മാരുടെ വകുപ്പില്‍ പെടുന്നു. റിപ്പോര്‍ട്ടര്‍ക്ക് ഇത് മൂന്നാമതൊരാളി ല്‍ നിന്നും ശേഖരിച്ച് തന്റേതാക്കി അവതരിപ്പി ക്കാന്‍ കഴിയും. പക്ഷേ തന്റെ ചിത്രം എന്ന് അവ കാശപ്പെടാന്‍ ഒരു ഫൊട്ടോഗ്രഫര്‍ സംഭവസ്ഥല ത്ത് ഉണ്ടായേ തീരൂ.
അതുകൊണ്ടുതന്നെ ചിത്രത്തില്‍ ആരൊക്കെ യുണ്ട്, എന്താണ് അവരുടെ അപ്പോഴത്തെ ഭാവങ്ങള്‍ എന്നെല്ലാം സംഭവത്തെ നേരിട്ടുകണ്ട വ്യക്തി എന്നനിലയില്‍ ആ ഫൊട്ടോഗ്രഫര്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്. പിറ്റേന്ന് ഇതിനെക്കുറിച്ച് ഒരു വിശദീകരണം നല്‍കേണ്ടി വന്നാല്‍ അതും ഇദ്ദേഹത്തിന്റെ ചുമതലയാ ണെന്ന മുന്‍കാഴ്ചകൂടി ഓരോ ചുവട് വയ്ക്കു മ്പോഴും ഉണ്ടാകുകയും വേണം. ചിത്രത്തിന്റെ അടിക്കുറിപ്പ് മറ്റുവല്ലവരും കൈകാര്യം ചെയ്ത തുകൊണ്ടുണ്ടായ പ്രത്യാഘാതങ്ങള്‍ അനുഭവി ക്കേണ്ടിവരുന്നതും ന്യൂസ് ഫൊട്ടോഗ്രഫര്‍ തന്നെ.
⚡എടുത്ത ചിത്രങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കിയാല്‍ അത് ഭാവിയിലേക്ക് സൂക്ഷി ക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യുക,
⚡സ്ഥാപനത്തിന്റെ മറ്റ് മാധ്യമ സംവിധാനങ്ങ ളിലേക്ക് ഈ ചിത്രത്തെ ഉപയോഗപ്പെടുത്തുക എന്നിങ്ങനെ പോകുന്നു ഒരു വാര്‍ത്താ ചിത്ര കാരന്റെ ചുമതലകള്‍.
ലക്ഷങ്ങള്‍ സമ്പാദിക്കാവുന്ന ഫൊട്ടോഗ്രഫി മേഖലയില്‍ ന്യൂസ് ഫൊട്ടോഗ്രഫിയില്‍ ചിലര്‍ ഒതുങ്ങുന്നത് അതിനോടുള്ള താത്പര്യം ഒന്നു കൊണ്ടുമാത്രമാണ്. ഈ താത്പര്യം തീരുമ്പോ ഴോ ജീവിതം ഇനി ഈ രീതിയില്‍ മുന്നോട്ട് പോകില്ല എന്നു തോന്നുമ്പോഴോ ചിലര്‍ ഇതില്‍ നിന്നും മുക്തി നേടി മറ്റ് മേഖലകളിലേക്ക് ചേക്കേറുന്നു. കേരളത്തില്‍ വെറും 200 പേര്‍ മാത്രമാണ് പത്രങ്ങളില്‍ സ്റ്റാഫ് ന്യൂസ് ഫൊട്ടോഗ്രഫര്‍മാരായി ഉള്ളൂ എന്നുകേള്‍ ക്കുമ്പോള്‍ അറിയാം ഈ ജോലിയുടെ സാധ്യത കളും അവസരങ്ങളും. എന്നാല്‍ മറ്റ് പലമേഖ ലകളിലും ഫൊട്ടോഗ്രഫി സാധ്യതകള്‍ വളര്‍ന്നു വരുന്നു എന്നത് ഏറെ ആശാവഹവുമാണ്.
ഒരു ന്യൂസ് ഫൊട്ടോഗ്രഫര്‍ രാവിലെ തന്റെ ഉറക്ക മുണര്‍ന്നാല്‍ ആദ്യം തേടുക താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പ്രസിദ്ധീകരണം തന്നെയാകും. അതിലെ വാര്‍ത്തകളും , ചിത്രങ്ങളും പരിശോധിച്ചശേഷം തന്നോട് മല്‍സരിക്കുന്ന മറ്റ് ഒന്നോ രണ്ടോ പ്രസിദ്ധീകര ണങ്ങള്‍ക്കൂടി വായിക്കാന്‍ ശ്രമിക്കും. നിലവില്‍ മലയാളത്തിലെ ഒരു പത്രം പോലും അടിമുടി വായിക്കണമെങ്കില്‍ രണ്ട് മണിക്കൂറോളം വേണ്ടിവരും. അതിനാല്‍ത്തന്നെ വാര്‍ത്തകളി ലൂടെയും, ചിത്രങ്ങളിലൂടെയും ഒരു 'സര്‍ഫിങ്' നടത്തി ഓഫിസിലേക്ക് ഓടാന്‍ തയ്യാറാകുന്നു. ഓഫിസിലെ പ്രതിദിന ഷെഡ്യൂള്‍ തയ്യാറാക്കലിന് ശേഷം തനിക്ക് ലഭിച്ച നാലോ അഞ്ചോ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉടന്‍ ഇറങ്ങുകയായി.
3:1 എന്ന അനുപാതത്തിലാണ് നിലവില്‍ കേര ളത്തിലെ പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍ ഫൊട്ടോഗ്ര ഫര്‍ അനുപാതം. മൂന്ന് റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാ ക്കുന്ന ഒന്‍പത് സ്റ്റോറികള്‍ക്കൊപ്പമുള്ള ചിത്ര ങ്ങള്‍ എടുക്കാന്‍ ഒരു ദിവസം മതിയാകില്ല എന്നത് മറ്റൊരു വസ്തുത. പക്ഷേ ഇതിനെയെ ല്ലാം 'മാനേജ് ' ചെയ്യുന്നവരാണ് ഇന്നത്തെ ഫൊട്ടോ ജേണലിസ്റ്റുകള്‍ എന്നത് ഏറെ അഭിമാ നകരമാണ്. ഇതിനിടയില്‍ ഉച്ചഭക്ഷണവും , ലഘുഭക്ഷണവും കഴിക്കാന്‍ പോലും സമയം കിട്ടിയെന്ന് വരില്ല.
⭐എന്താണീ തട്ടുപൊളിപ്പൻ പ്രയോഗം?⭐
👉പ്രേക്ഷകരിൽ വളരെയധികം ആവേശം ജനിപ്പിക്കുന്ന കാണികളെ ത്രസിപ്പിക്കുന്ന ഒരു സിനിമയെ ഉദ്ദേശിച്ചു നാം സാധാരണ ഉപയോഗി ക്കുന്ന പ്രയോഗമാണ് തട്ട് പൊളിപ്പൻ സിനിമ . മാസ്സ്, അഡാർ , ഞെരിപ്പൻ , അടിപൊളി, അന്യായം എന്നൊക്കെയും ഇത്തരം edge-of-your-seat സിനിമകളെ വിശേഷിപ്പിക്കു ന്നുണ്ട്. സിനിമയെ മാത്രമല്ല മറ്റു പല മേഖലക ളിലും പരസ്യങ്ങളിലും മറ്റും ഈ പ്രയോഗം കൂടുതലായി കണ്ടു വരുന്നുണ്ട് ( തട്ട് പൊളിപ്പന്‍ സദ്യ , തട്ട് പൊളിപ്പന്‍ ഗാനമേള, തട്ട് പൊളിപ്പന്‍ തട്ടുകട etc )
നമ്മുടെ കേരള ചരിത്രവുമായി ബന്ധമുള്ള ഒരു പ്രയോഗമാണിത്. പോർട്ടുഗീസുകാരുടെ അധിനിവേശത്തോടെ അവരുടെ പല സംസ്കാ രവും, ജീവിതശൈലികളും, ഭക്ഷണ രീതികളും, പദപ്രയോഗങ്ങളും, കലകളും ഒക്കെ കേരള ത്തിൽ പ്രചരിച്ചു. അതിലൊന്നാണ് ചവിട്ടു നാടകം. കേരളത്തിലെ ലത്തീൻ ക്രൈസ്തവരു ടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ് ചവിട്ടു നാടകം. കൊടുങ്ങല്ലൂരിന് വടക്ക് ചാവക്കാട് മുതൽ തെക്ക് കൊല്ലം വരെ യുള്ള തീരപ്രദേശങ്ങളിലെ ലത്തീൻ കാത്തോലി ക്കരുടെ ഇടയിലാണ് ചവിട്ടു നാടകത്തിനു പ്രചാരം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങ ളെ ഉള്ളടക്കത്തിലും, അവതരണത്തിലും അനു കരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാ രൂപം. യൂറോപ്പിലെ വിഖ്യാതമായ കഥകളെ ചവിട്ടുനാടക ചുവടുകളായി സ്വീകരിച്ചെങ്കിലും ഭാഷ ചെന്തമിഴ് ആയിരുന്നു. അവയിൽത്തന്നെ പോർച്ചുഗീസ് പ്രാധാന്യമുള്ള കൊച്ചിയും , കൊടുങ്ങലൂരുമാണ് ഈ കലാരൂപത്തിന്റെ മൂലത്തറവാടുകൾ. കേരളത്തിൽ, ക്രിസ്തുമത പ്രചാരണവും, ചവിട്ടുനാടകത്തിന്റെ വളർച്ചയും ബന്ധപെട്ടു കിടക്കുന്നു.
ചവിട്ടുനാടകം എന്നാൽ ചുവടിന് അല്ലെങ്കിൽ ചവിട്ടിന് പ്രാധാന്യം നൽകുന്ന നാടകം എന്നാണ്. ഈ കലാരൂപത്തിൽ അഭിനയവും, പാട്ടും, കളരി ച്ചുവടും ഒത്തുചേരുന്നു. ആദ്യത്തെ ചവിട്ടു നാടകം’ കാറൽമാൻ ചരിതം’ ആണെന്നു കരുത പ്പെടുന്നു. വീരകുമാരൻ ചരിത്രം, നെപ്പോളിയൻ ചരിത്രം, ഗീവർഗ്ഗീസ് ചരിത്രം, ദാവീദ് വിജയം, ബൃശീനാ ചരിത്രം , അല്ലേശു നാടകം,കത്രീനാ നാടകം, ഇസ്ഹാക്കു വിജയം, ഔസേപ്പു നാടകം, ജനോവാ നാടകം, യാക്കോബ് നാടകം, മാർട്ടിൻ കഥ ,സന്നിക്ലോസ് ചരിതം, ലൂസീന ചരിത്രം, ധർമ്മിഷ്ഠൻ, സത്യപാലൻ , പ്ലമേന ചരിത്രം, ജ്ഞാനസുന്ദരി, കോമളചന്ദ്രിക, ജാനകി എന്നിവയാണ് പ്രധാനപ്പെട്ട ചവിട്ടു നാടകങ്ങൾ.
ചവിട്ടുനാടകം അവതരിപ്പിക്കുന്ന അരങ്ങിനെ 'തട്ട്' എന്നാണ് പറയാറുള്ളത്. ചവിട്ടിയാല്‍ ശബ്ദം ഉണ്ടാക്കുന്ന രീതിയില്‍ പലക നിരത്തി യാണ് തട്ടുണ്ടാക്കുന്നത്. പലകകൾ നിരത്തിയ അരങ്ങുകളിൽ അവതരിപ്പിക്കുന്ന തിനാലാക ണം 'തട്ടുപൊളിപ്പൻ' എന്നും ഇതിനു പേരുണ്ട്. നാടക കലാകാരൻമാർ കാലുകളുയർത്തിയ ശേഷം മരത്തട്ടിൽ ബൂട്സ് പോലെയുള്ള ചെരിപ്പുകൾ ആഞ്ഞു ചവിട്ടുമ്പോൾ ഉച്ചത്തിൽ ശബ്ദം കേൾക്കും . ഇങ്ങനെ പലതവണ അഭിനയത്തിന്റെ ആവേശത്തിൽ പലരും ആഞ്ഞു ചവിട്ടുന്നത് മൂലം മരത്തിന്റെ ഈ തട്ടുകൾ പൊളിയുകയും തകർന്നു വീഴുകയും ചെയ്യാറുള്ളതിൽ നിന്നാണ്‌ഈ 'തട്ടു പൊളിപ്പൻ' പ്രയോഗം ഉടലെടുത്തത്.
ചവിട്ടു നാടകം തട്ടു പൊളിപ്പൻ ആയി എന്നതിന ർത്ഥം എല്ലാ രീതിയിലും ( അഭിനയം, രംഗാവ തരണം, പാട്ട് തുടങ്ങിയവ) നാടകം തകർത്തു എന്നാണ്. പിന്നീട് സിനിമയെക്കുറിച്ചും മറ്റു മേഖലകളെക്കുറിച്ചും തട്ട് പൊളിപ്പൻ എന്ന പ്രയോഗം നാട്ടുകാർ പറയാൻ തുടങ്ങി.
അങ്ങിനെ ചവിട്ടു നാടകത്തിൽ തുടങ്ങി സിനിമയിലും, നാടകത്തിലും ഗാനമേളയിലും എന്തിനു വേറെ ഭക്ഷണ രംഗത്ത് വരെ തട്ടു പൊളിപ്പൻ സജീവമായി രംഗത്തുണ്ട്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
⭐"ദാവീദും ഗോലിയാത്തും" എന്ന പദപ്രയോഗ ത്തിന് പിന്നിലുള്ള കഥ?⭐
👉ബൈബിളിൽ നിന്നുള്ള പ്രശസ്തമായ കഥയാണ് ഗോലിയാത്തും ദാവീദും തമ്മിലുള്ള യുദ്ധം (ശമുവേലിന്റെ ഒന്നാം പുസ്തകം 17ാം അധ്യായത്തിൽ)
ഇസ്രായേലിന്റെ ഭാവി രാജാവായ ദാവീദ് പരാജ യപ്പെടുത്തിയ ഭീമാകാരനായ ഒരു ഫെലിസ്ത്യൻ യോദ്ധാവാണ് ഗോലിയാത്ത്. ഗോലിയാത്തിനെ തിന്മയുടെ പ്രതിരൂപമായും, ദാവീദിനെ നന്മയു ടെ പ്രതിരൂപമായുമാണ് യഹൂദ സാഹിത്യത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.തിന്മക്കുമേൽ നേടിയ നന്മ യുടെ വിജയമായാണ് ഗോലിയാത്തിനുമേൽ ദാവീദ് നേടിയ വിജയത്തെ ക്രിസ്തീയ മതവി ശ്വാസികൾ കണക്കാക്കുന്നത്.
ഫെലിസ്ത്യൻ സൈന്യം ഇസ്രായേലിനെതിരെ ഇലാഹ് താഴ്വരയിൽ യുദ്ധത്തിന് ഒരുങ്ങുകയാ യിരുന്നു. ഫലസ്ത്യരുടെ ഒരു ഭീമനായ യോദ്ധാ വ്( ഏകദേശം 9 അടി ഉയരമുള്ളവൻ) ഗോലി യാത്ത് 40 ദിവസത്തോളം ഇസ്രായേലിനെ പരിഹസിച്ച് ഒറ്റയ്ക്ക് യുദ്ധത്തിന് വെല്ലുവിളിച്ചു. ഇസ്രായേൽ രാജാവായ സൗൾ ഉൾപ്പെടെ എല്ലാവരും ഭയന്നു .ആരും മുന്നോട്ടു വന്നില്ല.
ബേത്‌ലഹേമിൽ നിന്നുള്ള ഒരു ചെറുപ്പക്കാര നായ ഇടയനായിരുന്നു ദാവീദ്. അവന്റെ പിതാവ് യിശ്ശായി അവനെ സഹോദരന്മാർക്ക് ഭക്ഷണം എത്തിക്കാൻ യുദ്ധക്കളത്തിലേക്ക് അയച്ചു. അവിടെ വച്ച് ഗോലിയാത്തിന്റെ വെല്ലുവിളി കേട്ട ദാവീദ് അവനെ നേരിടാൻ തീരുമാനിച്ചു. സൗൾ (ശൗൽ) രാജാവ് അവന് കവചവും, ആയുധങ്ങ ളും നൽകിയെങ്കിലും ദാവീദ് അവ നിരസിച്ചു. പകരം തന്റെ കവണയും(തെറ്റാടി) അരുവിയി ൽ നിന്നുള്ള അഞ്ച് ഉരുളൻ കല്ലുകളും എടു ത്തു.
ഗോലിയാത്ത് ദാവീദിനെ പുച്ഛിച്ചെങ്കിലും, ദാവീദ് ഒരു കല്ല് കവണയിൽ വച്ച് എറിഞ്ഞു. കല്ല് ഗോലിയാത്തിന്റെ നെറ്റിയിൽ തറച്ചു, അവൻ വീണു മരിച്ചു. ദാവീദ് ഗോലിയാത്തിന്റെ വാൾ എടുത്ത് അവന്റെ തല വെട്ടിമാറ്റി. ഫലസ്ത്യർ ഭയന്ന് ഓടി ഇസ്രായേൽ ജയിച്ചു.
ഈ കഥ ധൈര്യം, വിശ്വാസം, ദൈവത്തെ ആശ്ര യിക്കൽ എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്നതിനാ യും ഒരു ചെറിയ, ദുർബലനായ വ്യക്തിക്ക് വലിയ ശത്രുവിനെ തോൽപ്പിക്കുന്ന സാഹചര്യം വരുമെന്നു സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപമയായും ഉപയോഗിക്കുന്നു
ഗോലിയാത്ത് എന്ന ഭീകരനെ കവണ ഉപയോ ഗിച്ചു വധിച്ചതോടെ ഡേവിഡിന്റെ സ്വാധീനം വർധിച്ചു.ഇസ്രയേലിലെ ശൗൽ രാജാവിന്റെ അംഗരക്ഷകനായി മാറി ദാവീദ് .ശൗലിന് ഡേവിഡിനോടുള്ള അസൂയയും വർധിച്ചു. നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്ത ഡേവിഡ് ശൗലിന്റെ മരണശേഷം ജൂഡായിലെ രാജാവായി. നാല്പതു വർഷക്കാലം ഇദ്ദേഹത്തി ന്റെ ഭരണം നീണ്ടുനിന്നതായി കരുതപ്പെടുന്നു. രാജ്യവിസ്തൃതി വർധിപ്പിച്ചു. ജറുസലേം കൈവശപ്പെടുത്തി അവിടം മതകേന്ദ്രവും, സാമ്രാജ്യത്തി ന്റെ തലസ്ഥാനവുമാക്കി. 40 വർഷം നീണ്ടു നിന്ന ഭരണകാലത്തിനിട യ്ക്ക് പല ഭരണപരിഷ്കാരങ്ങളും നടപ്പിൽ വരുത്തി. ദാവീദ് അന്തരിച്ചപ്പോൾ അദ്ദേഹത്തെ സ്വന്തം നഗരത്തിൽ തന്നെ അടക്കം ചെയ്തു. അദ്ദേഹ ത്തിന്റെ അന്ത്യ ത്തോടെ പുത്രനായ സോളമൻ ഇസ്രയേലിന്റെ അധികാരം ഏറ്റെടുത്തു. സാവൂളിന്റെ മകളായ മീഖളിനെ ആണു ദാവീദ് വിവാഹം കഴിച്ചത് .
💢വാൽ കഷ്ണം💢
ഇറ്റാലിയൻ കലാകാരൻ മൈക്കലാ ഞ്ചലോ 1501 നും 1504 നും ഇടയിൽ മാർബിളിൽ സൃഷ്ടിച്ച നവോത്ഥാന ശില്പത്തിന്റെ സമുന്നത സൃഷ്ടിയാ ണ് ദാവീദ്. 17 അടിയാണ് ദാവീദിൻ്റെ ഉയരം .ബൈബിൾ കഥാപാത്രമായ ഡേവിഡി ൻ്റെ പ്രതിമ ഫ്ലോറൻസ് കലയിലെ പ്രിയപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്.കോൺട്രോപ്പോസോ എന്ന പ്രതിഷ്ഠാപന രീതിയിൽ അതായത് ശരീരത്തിൻറെ മുഴുവൻ ഭാരവും ഒരുകാലിൽ കേന്ദ്രീകരിച്ച് മറ്റൊരുകാൽ മുന്നിലേക്ക് വച്ച് ചുമൽ, അരക്കെട്ട്, കാലുകൾ ഇവ ഒരു അച്ചു തണ്ടിലാക്കി വ്യത്യസ്ത കോണുകളിലായി നിൽക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള ദാവീദി ൻ്റെ പ്രതിമ കാഴ്ചക്കാരിൽ പ്രസ്തുത രുപം ചലനാവസ്ഥയിലാണെന്ന തോന്നൽ ഉളവാക്കു ന്നു.കൂടാതെ നവോത്ഥാന കാലഘട്ടത്തിലെ വീരയോദ്ധാക്കൾക്ക് നൽകുന്ന ദിഗംബര രൂപ ത്തിലുള്ള നിൽപ്പും കൂടി ദാവീദ് പ്രതിമക്ക് നൽകിയിട്ടുണ്ട്.
👉 പിരമിഡ് എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് ഈജിപ്റ്റിലെയും സുഡാനി ലേയും പിരമിഡുകൾ ആണ്. പക്ഷേ ലോകത്ത് പല രാജ്യങ്ങളിലും പിരമിഡ് സമാനമായ നിർമിതികൾ ഉണ്ട്. അതിലൊരെണ്ണം ആണ് മെക്സിക്കോയിലെ യുകാത്താൻ പെനിൻസു ലയിൽ സ്ഥിതി ചെയ്യുന്ന ചിച്ചൻ ഇറ്റ്സ(Chichén Itza) എന്ന മായൻ പിരമിഡ്.ഇതിനെ "എൽ കാസ്റ്റിയോ" (El Castillo) എന്നും വിളിക്കുന്നു. ഈ സ്മാരകം മായൻ നാഗരികതയുടെ ഏറ്റവും പ്രശസ്തമായ നിർമിതികളിൽ ഒന്നാണ്. ഏകദേശം ക്രി.വ. 600-1200 കാലഘട്ടത്തിൽ നിർമിക്കപ്പെട്ടതാണ്.
ചിച്ചൻ ഇറ്റ്സ ഒരു ഘട്ട പിരമിഡാണ്. ഒൻപത് തട്ടുകളുള്ള ഘടനയും മുകളിൽ ഒരു ക്ഷേത്രവും ഉണ്ട്. ഏകദേശം 30 മീറ്റർ (98 അടി) ഉയരമുണ്ട്. പിരമിഡിന് നാല് വശങ്ങളിലും 91 പടികൾ വീതമുള്ളവയാണ്. മൊത്തം 364 പടികൾ ഉണ്ട്. മുകളിലെ പ്ലാറ്റ്‌ഫോമിനെ ഒരു പടിയായി കണ ക്കാക്കിയാൽ മൊത്തം 365 പടികൾ. ഇത് ഒരു വർഷത്തിലെ ദിവസങ്ങളെ പ്രതിനിധീകരിക്കു ന്നു.
മായന്മാർ ജ്യോതിശാസ്ത്ര വിദഗ്ധരായിരുന്നു. വസന്തവിഷുവത്തിലും (Spring Equinox) , ശരത്വിഷുവത്തിലും (Autumn Equinox) സൂര്യന്റെ പ്രകാശം പിരമിഡിന്റെ പടികളിൽ വീഴുമ്പോൾ, ഒരു പാമ്പിന്റെ ആകൃതിയിലുള്ള നിഴൽ രൂപ പ്പെടുന്നു, ഇത് "കുക്കുൽകാൻ" (Kukulkan) എന്ന മായൻ പാമ്പുദൈവത്തെ പ്രതിനിധീകരിക്കുന്നു. ചിച്ചൻ ഇറ്റ്സ ഒരു മത-രാഷ്ട്രീയ കേന്ദ്രമായിരു ന്നു. മായൻ ദൈവങ്ങളെ ആരാധിക്കാനും, ബലി കർമങ്ങൾ നടത്താനും ഈ ക്ഷേത്രം ഉപയോഗി ച്ചിരുന്നു. 1988-ൽ യുനെസ്കോ ലോക പൈതൃ
ക സ്ഥാനമായി ചിച്ചൻ ഇറ്റ്സയെ പ്രഖ്യാപിച്ചു. ഇന്ന് ഈ സ്ഥലം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ലോകമെമ്പാടു മുള്ള സഞ്ചാരികൾ ഇവിടം സന്ദർശിക്കാൻ എത്തുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉അമേരിക്കൻ ഐക്യനാടുകളിലെ തദ്ദേശ വാസികളായ നവാഹോ (Navajo) ജനത പരമ്പ രാഗതമായി നെയ്തെടുക്കുന്ന ഒരു തുണിത്ത രമാണ് Navajo blanket (നവാഹോ പുതപ്പ്). ഇത് സാധാരണയായി ആട്ടിൻ തോൽ (wool) ഉപയോ ഗിച്ച് കൈകൊണ്ട് നെയ്തെടുക്കുന്നതാണ്. വർണ്ണാഭമായതും, സങ്കീർണ്ണമായ ജ്യാമിതീയ രൂപങ്ങളും (geometric patterns) ചിത്രീകരണ ങ്ങളും ഉള്ളവയാണ്. ഈ പുതപ്പുകൾ നവാഹോ ജനതയുടെ കല, ചരിത്രം, സാംസ്കാരിക സ്വത്വം എന്നിവയെ പ്രതിനിധീകരിക്കുന്നു.
ഇവ പലപ്പോഴും ആചാരങ്ങളിലും, വ്യാപാര ത്തിലും ഉപയോഗിക്കപ്പെടുന്നു.ആദ്യകാലങ്ങ ളിൽ, ഇവ വസ്ത്രമായും (cloak), പുതപ്പായും, ഉറങ്ങാനുള്ള മാർഗമായും ഉപയോഗിച്ചിരുന്നു. ഇന്ന് Navajo blankets കലാസൃഷ്ടികളായും (art pieces), ശേഖരണ വസ്തുക്കളായും (collecti bles), വീടിന്റെ അലങ്കാരത്തിനും (home decor) ഉപയോഗിക്കുന്നു. കമ്പിളി നൂറ്റതിന് (spinning) ശേഷം പ്രകൃതിദത്തമായ ചായങ്ങൾ (natural dyes) ഉപയോഗിച്ച് വർണ്ണം നൽകി, പരമ്പരാഗത നെയ്ത്ത് യന്ത്രങ്ങളിൽ (looms) സങ്കീർണ്ണമായ ഡിസൈനുകൾ സൃഷ്ടിക്കുന്നു.
ഡയമണ്ട് ആകൃതികൾ, സിഗ്‌സാഗ് രേഖകൾ, നക്ഷത്രങ്ങൾ, ക്രോസുകൾ തുടങ്ങിയവ Navajo blankets-ന്റെ സവിശേഷതയാണ്. 19-ാം നൂറ്റാ ണ്ടിന്റെ അവസാനത്തിൽ വ്യാപാരത്തിന്റെ ഭാഗമായി കൂടുതൽ വർണ്ണാഭമായ ഡിസൈനു കൾ ഉണ്ടായി. Navajo blankets ഇന്ന് ലോകമെ മ്പാടും കലാപ്രേമികൾക്കിടയിൽ വിലമതിക്ക പ്പെടുന്നു. ചില പഴയ പുതപ്പുകൾ ലേലങ്ങളിൽ ലക്ഷക്കണക്കിന് ഡോളറിന് വിൽക്കപ്പെട്ടിട്ടുണ്ട്. Navajo ഡിസൈനുകളുടെ അനുകരണം (imita tion) വലിയ കമ്പനികൾ നടത്തുന്നത് സാംസ്കാ രിക അനുചിതമായ ഉപയോഗത്തിന് (cultural appropriation) കാരണമായിട്ടുണ്ട്. 2010-ൽ Urban Outfitters-ന്റെ "Navajo" ഉൽപ്പന്നങ്ങൾക്കെതിരെ Navajo Nation നിയമനടപടി സ്വീകരിച്ചിരുന്നു.
👉ഒരു കാലത്ത് ലോകം അടക്കിവാണ കമ്പനി ആയിരുന്നു ബ്ലാക്ക്ബെറി. എന്നാല്‍ ഐഫോ ണിന്റെയും, ആന്‍ഡ്രോയിഡ് ഫോണുകളുടെ യും കടന്നു കയറ്റം ലോക വിപണിയില്‍ പുതിയ വിപ്ലവം സൃഷ്ടിച്ചപ്പോള്‍ ബ്ലാക്ക്‌ബെറി ആ മത്സ രത്തെ നേരിട്ടത് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റത്തി ല്‍ വലിയ മാറ്റങ്ങള്‍ വരുത്തി ആയിരുന്നു. മൊബൈല്‍ ഫോണ്‍ രംഗത്തെ കുലപതിക ളായ ഐഫോണ്‍ ടച്ച് സ്ക്രീന്‍ മൊബൈല്‍ ഇറക്കി 6 വര്ഷം കഴിഞ്ഞാണ് ബ്ലാക്ക്ബെറി ഒരു ടച്ച് സ്ക്രീന്‍ മൊബൈല്‍ പരീക്ഷിക്കുന്നത്.
ക്യു എന്‍ എക്സ് ആധാരമായി പ്രവര്‍ത്തിച്ചി രുന്ന ബ്ലാക്ക്ബെറി ഓപ്പറേറ്റിങ് സിസ്റ്റം ഐ.ഒ.എസ് നേക്കാള്‍, സങ്കീര്‍ണമായിരുന്നു. ഉപയോഗിക്കാന്‍ മറ്റു ഫോണുകളില്‍ ലഭിക്കുന്ന ആപ്പുകള്‍ ബ്ലാക്ക്ബെറിയില്‍ ലഭിക്കാതെ ആയി. ടച്ച് ഫോണ്‍ എന്ന ഉയര്‍ന്ന ഒരു കാറ്റഗറി യിലേക്ക് ഉയരാന്‍ ബ്ലാക്ക്ബെറി വൈകിയതി നാല്‍ അപ്ലിക്കേഷന്‍ ഡെവലപ്പ് ചെയ്യുന്നവര്‍ ബ്ലാക്ക്ബെറിക്ക് വേണ്ടി മാത്രം ഒരു വെര്‍ഷന്‍ ഉണ്ടാക്കാന്‍ തയ്യാറായില്ല.ബ്ലാക്ക്ബെറിയില്‍ ലഭിച്ചിരുന്ന ആപ്പുകളുടെ പ്രവര്‍ത്തനം അത്ര കണ്ട് പ്രശംസ പിടിച്ച് പറ്റുന്നതും അല്ലായിരുന്നു. പല ആപ്പുകളുടെയും നിര്‍മാതാക്കള്‍ അല്ലായി രുന്നു പബ്ലിഷ് ചെയ്തത് .ബ്ലാക്ക്ബെറി ഫോണു കളുടെ ഹാര്‍ഡ്‌വെയര്‍ ഒരു മത്സരത്തിന് ഉതകു ന്നത് അല്ലായിരുന്നു. ഉദാഹരണത്തിന് ബ്ലാക്ക് ബെറി ഫോണുകളുടെ ക്യാമറ മറ്റുള്ള പ്ലാറ്റ്ഫോ മുകളുടെ കൂടെ പിടിച്ച് നില്ക്കാന്‍ പറ്റുന്നത് അല്ലായിരുന്നു.
പുതിയ ടെക്നോളജികള്‍ കൊണ്ട് വരുന്നതില്‍ ബ്ലാക്ക്ബെറി പരാജയപെട്ടു.വേണ്ടത്ര ഫീച്ചര്‍ ഇല്ലാതിരുന്നിട്ട് പോലും വിലയില്‍ വലിയ വ്യത്യാസം ഇല്ലാഞ്ഞതും വിനയായി.ബ്ലാക്ക് ബെറി മെസ്സെന്‍ജര്‍ എല്ലാ പ്ലാറ്റ്ഫോമിലും ലഭ്യമായില്ല. അത് വരെ വലിയ ഒരു വിഭാഗം ഉപയോഗിച്ചിരുന്ന മെസ്സെന്‍ജറിനെ വാട്സപ്പ് കടത്തി വെട്ടി.ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ഉല്‍പ്പന്ന ങ്ങള്‍ ബ്ലാക്ക്ബെറിയില്‍ സുഗമമായി പ്രവര്‍ത്തി ച്ചില്ല. കാരണം ഗൂഗിള്‍ ആ ആപ്പുകള്‍ ബ്ലാക്ക്ബെറിക്ക് വേണ്ടി ഡെവലപ്പ് ചെയ്തില്ല.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
🦇വവ്വാലുകളെ കുറിച്ചുള്ള ചില രസകരമായ കൗതുകങ്ങൾ 🦇
🦇എക്കോലൊക്കേഷൻ🦇
വവ്വാലുകൾ ഇരുട്ടിൽ "എക്കോലൊക്കേഷൻ" എന്ന സംവിധാനം ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യുന്നു. അവ ശബ്ദതരംഗങ്ങൾ പുറപ്പെടു വിക്കുകയും തിരിച്ചു വരുന്ന പ്രതിധ്വനി കേട്ട് വസ്തുക്കളുടെ സ്ഥാനം കണ്ടെത്തുകയും ചെയ്യുന്നു.
🦇ഒറ്റപ്പെട്ട സസ്തനി🦇
വവ്വാലുകൾ പറക്കാൻ കഴിവുള്ള ഏക സസ്ത നികളാണ്. അവയുടെ ചിറകുകൾ വിരലുകൾ ക്കിടയിൽ നീണ്ട തൊലി കൊണ്ടാണ് നിർമ്മിച്ചി രിക്കുന്നത്.
🦇വൈവിധ്യം🦇
ലോകത്ത് 1,400-ലധികം വവ്വാൽ ഇനങ്ങൾ ഉണ്ട്.ചെറിയ ഭംബിൾബീ വവ്വാൽ (2 ഗ്രാം) മുതൽ വലിയ ഫ്ലൈയിംഗ് ഫോക്സ് (1.6 കിലോ) വരെ.
🦇ഉറക്കം🦇
വവ്വാലുകൾ തലകീഴായി തൂങ്ങി ഉറങ്ങുന്നു. ഇത് അവർക്ക് എളുപ്പത്തിൽ പറന്നുയരാനും, വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാനും സഹായി ക്കുന്നു.
🦇ആഹാര ശീലങ്ങൾ🦇
ചില വവ്വാലുകൾ പഴങ്ങളും പൂന്തേനും ഭക്ഷി ക്കുമ്പോൾ, മറ്റുചിലത് പ്രാണികൾ, മത്സ്യം, അല്ലെങ്കിൽ ചെറിയ അളവിൽ രക്തം (വാമ്പയർ വവ്വാലുകൾ) ഭക്ഷിക്കുന്നു.
🦇പ്രകൃതിയുടെ സഹായികൾ🦇
വവ്വാലുകൾ പ്രാണികളെ നിയന്ത്രിക്കാനും, പുഷ്പപരാഗണത്തിനും, വിത്ത് വിതരണ ത്തിനും വലിയ പങ്ക് വഹിക്കുന്നു. ഒരു വവ്വാൽ ഒരു രാത്രി കൊണ്ട് ആയിരക്കണക്കിന് പ്രാണികളെ ഭക്ഷിക്കും!
🦇ദീർഘായുസ്സ് 🦇
വവ്വാലുകൾ അവയുടെ വലിപ്പത്തിന് അനുസ രിച്ച് വളരെക്കാലം ജീവിക്കും. ചില വവ്വാലുകൾ 30 വർഷം വരെ ജീവിക്കാറുണ്ട്.
🦇സൂപ്പർ സ്പീഡ്🦇
ചില വവ്വാലുകൾ പറക്കുമ്പോൾ മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത കൈവരിക്കും! ലോകത്തിലെ ഏറ്റവും വേഗതയേറിയ സസ്ത നിയാണ് മെക്സിക്കൻ ഫ്രീ-ടെയിൽഡ് വവ്വാൽ.
🦇സാമൂഹിക ജീവികൾ🦇
വവ്വാലുകൾ വലിയ കോളനികളായി ജീവി ക്കാൻ ഇഷ്ടപ്പെടുന്നു. ഒരു ഗുഹയിൽ ലക്ഷക്ക ണക്കിന് വവ്വാലുകൾ ഒരുമിച്ച് താമസിക്കാറു ണ്ട്.ഇത് ലോകത്തിലെ ഏറ്റവും വലിയ സസ്ത നി സമൂഹങ്ങളിലൊന്നാണ്.
🦇ശബ്ദത്തിന്റെ മാന്ത്രികത🦇
മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത അൾട്രാ സോണിക് ശബ്ദങ്ങളാണ് വവ്വാലുകൾ എക്കോ ലൊക്കേഷനായി ഉപയോഗിക്കുന്നത്. ഒരു വവ്വാൽ ഒരു സെക്കൻഡിൽ 200 ശബ്ദ പൾസുകൾ വരെ പുറപ്പെടുവിക്കും!
🦇ഹൈബർനേഷൻ വിദഗ്ധർ🦇
തണുപ്പുകാലത്ത്, ചില വവ്വാലുകൾ മാസങ്ങ ളോളം ഹൈബർനേഷനിൽ കഴിയും. അവയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 200-ൽ നിന്ന് 10-ലേക്ക് കുറയും, ഇത് ഊർജം ലാഭിക്കാൻ സഹായി ക്കുന്നു.
🦇വാമ്പയർ വവ്വാലിന്റെ രഹസ്യം🦇
വാമ്പയർ വവ്വാലുകൾ രക്തം മാത്രം കുടി ക്കുന്നു. പക്ഷേ അവ ഒരിക്കലും ഇരയെ കൊല്ലാ റില്ല. അവയുടെ ഉമിനീരിൽ രക്തം കട്ടപിടിക്കു ന്നത് തടയുന്ന ഒരു രാസവസ്തു അടങ്ങിയി ട്ടുണ്ട് . ഇത് ഔഷധനിർമ്മാണത്തിന് ഉപയോ ഗിക്കുന്നു .
🦇പേര് വന്ന വഴി🦇
"വവ്വാൽ" എന്ന മലയാളം വാക്കിന്റെ ഉത്ഭവം തമിഴിലെ "വാവൽ" എന്ന വാക്കിൽ നിന്നാണ് . "പറക്കുന്ന എലി" എന്നാണ് അർത്ഥം
🦇സിനിമയിലെ താരങ്ങൾ🦇
വവ്വാലുകൾ ഹോളിവുഡിലും പ്രശസ്തരാണ്! ബാറ്റ്മാന്റെ പ്രചോദനം വവ്വാലുകളിൽ നിന്നാ ണ്. അവയുടെ രാത്രി ജീവിതവും മിസ്റ്റിക്കൽ സ്വഭാവവും കാരണം.
⭐മനുഷ്യൻ നരയ്ക്കാൻ കാരണമെന്ത്?⭐
👉മനുഷ്യന്റെ മുടി നരയ്ക്കാൻ പ്രധാന കാരണം മെലനിൻ എന്ന വർണകത്തിന്റെ (pigment) ഉൽപാദനം കുറയുന്നതാണ്. മെലനിൻ മുടിക്ക് നിറം നൽകുന്നു, ഇത് മുടിയുടെ ഫോളിക്കിളുക ളിൽ (hair follicles) ഉൽപാദിപ്പിക്കപ്പെടുന്നു. പ്രായമാകുമ്പോൾ, മെലനിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങൾ (melanocytes) ക്രമേണ പ്രവർത്ത നം കുറയ്ക്കുകയോ നശിക്കുകയോ ചെയ്യുന്നു, ഇത് മുടി നരയ്ക്കുന്നതിന് കാരണമാകുന്നു.
മറ്റ് കാരണങ്ങൾ:
🧓ജനിതക ഘടകങ്ങൾ🧓
നരയ്ക്കുന്നത് പലപ്പോഴും പാരമ്പര്യമായി ലഭി ക്കുന്ന ഒന്നാണ്. മാതാപിതാക്കൾക്ക് ചെറുപ്പ ത്തിൽ നര ഉണ്ടായിട്ടുണ്ടെങ്കിൽ മക്കൾക്കും അത് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
🧓 പ്രായമാകൽ🧓
പ്രായമാകുമ്പോൾ ശരീരത്തിന്റെ പല പ്രവർത്ത നങ്ങളും മന്ദഗതിയിലാകുന്നു, ഇതിൽ മെലനിൻ ഉൽപാദനവും ഉൾപ്പെടുന്നു.
🧓സമ്മർദ്ദം🧓
ദീർഘകാല സമ്മർദ്ദം ഓക്സിഡേറ്റീവ് സ്ട്രെസി ന് കാരണമാകുകയും, മുടിയുടെ ഫോളിക്കിളു കളെ ബാധിക്കുകയും ചെയ്യും, ഇത് നരയ്ക്ക് വേഗത കൂട്ടാം.
🧓വിറ്റാമിൻ കുറവ്🧓
വിറ്റാമിൻ B12, E, അല്ലെങ്കിൽ ധാതുക്കളുടെ (ചെമ്പ്, ഇരുമ്പ്) കുറവ് മുടിയുടെ ആരോഗ്യ ത്തെ ബാധിച്ച് നരയ്ക്ക് കാരണമാകാം.
🧓 ജീവിതശൈലി🧓
പുകവലി, മോശം ഭക്ഷണക്രമം, മലിനീകരണം എന്നിവ മുടിയുടെ ആരോഗ്യത്തെ ദോഷകര മായി ബാധിക്കും.
🧓രോഗങ്ങൾ🧓
തൈറോയ്ഡ് പ്രശ്നങ്ങൾ, വിറ്റിലിഗോ പോലു ള്ള ചില രോഗങ്ങൾ നേരത്തെ നരയ്ക്ക് കാരണ മാകാം.
നരയ്ക്കുന്ന മുടി പൂർണമായും വെളുത്തതല്ല; അത് മെലനിൻ ഇല്ലാത്തതിനാൽ സുതാര്യമായി തോന്നുന്നതാണ്. പ്രകാശത്തിൽ അതിനെ വെളുത്തതായി കാണിക്കുന്നു.
നരയ്ക്കുന്നത് സ്വാഭാവികമായ ഒരു പ്രക്രിയ യാണ് വേണമെങ്കിൽ ജീവിതശൈലി മെച്ചപ്പെടു ത്തി അല്പം വൈകിപ്പിക്കാൻ കഴിഞ്ഞേക്കാം എന്ന് മാത്രം.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
⭐ചിത്രത്തിൽ ടോവിനോയ്ക്ക് ഒപ്പമുള്ള ജീവി ഏതാണ്?⭐
👉കരളുന്ന(rodent)ജീവികളിലെ ഏറ്റവും വലിപ്പ മേറിയ ജീവിയാണ് ക്യാപിബാറ (Hydrochoerus hydrochaeris) . അതായത് ലോകത്തിലെ ഏറ്റവും വലിയ എലിവർഗ്ഗ ജന്തു.ഒരു മീറ്ററില ധികം നീളവും, 65 കിലോഗ്രാമിലധികം ഭാരവും സാധാരണ ഇവയ്ക്കുണ്ടാകും. ഭാഗികമായി ജലത്തിൽ ജീവിയ്ക്കുന്ന (semi-aquatic) ഇവ പൂർണ്ണ സസ്യഭുക്കാണ്. തെക്കേ അമേരിക്ക യാണ് ഇവയുടെ ആവാസകേന്ദ്രം.
10-20 അംഗങ്ങളുള്ള കൂട്ടങ്ങളായിട്ടാണ് ഇവ സഞ്ചരിക്കുക. ചിലകൂട്ടങ്ങളിൽ 100 വരെ അംഗങ്ങളുണ്ടാകും. തൊലിയ്ക്കും, മാംസ ത്തിനും വേണ്ടി ഇവ മനുഷ്യരാൽ വളരെയധികം വേട്ടയാടപ്പെടുന്നു.ചെറിയ വാലും, മുഖത്ത് കുറ്റൻ മീശയും, വെബ്ബ്ഡ് പാദങ്ങളും (partially webbed feet) ഉണ്ട്.മറ്റ് ജന്തുക്കളുമായി (പക്ഷികൾ, കുരങ്ങുകൾ) സൗഹൃദപരമായി ഇടപെടുന്നു.ദഹനം മെച്ചപ്പെടുത്താൻ സ്വന്തം വിസർജ്ജനം ഭക്ഷിക്കാറുണ്ട് (coprophagy). മറ്റ് ജന്തുക്കൾ ഇവയുടെ പുറത്ത് വിശ്രമിക്കാറുള്ള തിനാൽ "ലിവിംഗ് ചെയർ" എന്ന വിളിപ്പേര് ഉണ്ട്. ശബ്ദങ്ങൾ (barks, purrs, grunts) ഉപയോഗിച്ച് ആശയവിനിമയം നടത്താറുണ്ട്. വളർത്തു മൃഗമായും ജനപ്രിയം.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉ഇറ്റാലിയൻ രസതന്ത്രജ്ഞനും, ബിസിനസു കാരനുമായിരുന്ന ഫ്രാൻസെസ്കോ റിവെല്ല യാണ് ഹെയ്സൽ നട്ട് കൊക്കോ സ്പെഡ്ഡായ ന്യൂട്ടെല്ലയുടെ രസക്കൂട്ട് കണ്ടെത്തിയത്. 1927 -ൽ ഇറ്റലിയിലെ ബർബരെസ്കോയിലാണ് അദ്ദേഹം ജനിച്ചത്.ന്യൂട്ടെല്ല കണ്ടുപിടിക്കുന്ന തിന് മുമ്പ് ചോക്ലേറ്റ് ബ്രാൻഡ് ആയ ഫെരേരോ മേധാവിയുടെ മകൻ മിക്കേലെ ഫെരേരോക്കു വേണ്ടിയാണ് ഫ്രാൻസെസ്കോ റിവെല്ല ജോലി ചെയ്തിരുന്നത്. അന്ന് ഇറ്റലിയിൽ ബ്രോമാറ്റോ ളജിക്കൽ(ഭക്ഷ്യശാസ്ത്രം) കെമിസ്ട്രിയിൽ ബിരുദ വിദ്യാർഥിയായിരുന്നു 25-കാരനായ ഫ്രാൻസെസ്കോ.പിന്നീട് ഫെരാരോയുടെ സീനിയർ മാനേജരായ അദ്ദേഹം ന്യൂട്ടെല്ലയുടെ ആദ്യ പതിപ്പിന് രൂപംനൽകി. ജിയാൻഡുജോത് എന്ന പേരിലറിയപ്പെട്ട ഉത്പന്നം വർഷങ്ങൾക്ക് ശേഷം 1951-ൽ സൂപ്പർസ്ക്രിമ എന്ന പേരിലറി പ്പെടാൻ തുടങ്ങി. 1964-ൽ റെസിപ്പി കുറേക്കൂടി മെച്ചപ്പെടുത്തി, 1965-ൽ ജർമനിയിലാണ് ന്യൂട്ടെല്ല പുറത്തിറങ്ങിയത്.
🌯ന്യൂട്ടെല്ല (Nutella) എന്ന ഹേസൽനട്ട് സ്പ്രെഡിനെക്കുറിച്ചുള്ള ഏതാനും കൗതുകകരമായ വസ്തുതകൾ 🌯
⚡1. ന്യൂട്ടെല്ലയുടെ ഉത്ഭവം 1940-കളിൽ ഇറ്റലിയിലാണ്. ചോക്ലേറ്റ് കുറവായിരുന്നപ്പോൾ, പിയട്രോ ഫെറേറോ എന്ന പേസ്ട്രി നിർമ്മാതാവ് ഹേസൽനട്ടും, ഷുഗറും ,കൊക്കോയും ചേർത്ത് "പാസ്താ ജിയാൻഡുജ" എന്ന ഒരു സ്പ്രെഡ് ഉണ്ടാക്കി. ഇതാണ് പിന്നീട് ന്യൂട്ടെല്ലയായി മാറിയത്.
⚡2. എല്ലാ വർഷവും ഫെബ്രുവരി 5 ആണ് ലോക ന്യൂട്ടെല്ല ദിനം! 2007-ൽ ഒരു ഇറ്റാലിയൻ-അമേരിക്കൻ ബ്ലോഗർ ആണ് ഇത് ആരംഭിച്ചത്. ആരാധകർ ഈ ദിവസം ന്യൂട്ടെല്ല ഉപയോഗിച്ചുള്ള പാചക വിഭവങ്ങൾ പങ്കുവെക്കാറുണ്ട്.
⚡3. ഒരു വർഷത്തിൽ ഉൽപ്പാദിപ്പിക്കുന്ന ന്യൂട്ടെല്ല ഭൂമിയെ 1.5 തവണ ചുറ്റാൻ മതിയാകും! ലോകത്ത് ഓരോ 2.5 സെക്കൻഡിലും ഒരു ജാർ ന്യൂട്ടെല്ല വിൽക്കപ്പെടുന്നുണ്ട്.
⚡4. ലോകത്തെ ഹേസൽനട്ട് ഉൽപ്പാദനത്തിന്റെ ഏകദേശം 25% ന്യൂട്ടെല്ല നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. ഒരു ജാർ ന്യൂട്ടെല്ലയിൽ ഏകദേശം 50 ഹേസൽനട്ടുകൾ അടങ്ങിയിരിക്കും.
⚡5. ഫെറേറോ കമ്പനി ലോകമെമ്പാടും ന്യൂട്ടെല്ല-തീം കഫേകൾ തുറന്നിട്ടുണ്ട്. ഇവിടെ ന്യൂട്ടെല്ല ഉപയോഗിച്ചുള്ള പാൻകേക്കുകൾ, വാഫിൾസ്, ഐസ്ക്രീം എന്നിവ ലഭിക്കും.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
⭐ഇന്‍ക്യുബേറ്റര്‍ ഡോക്ടർ എന്നറിയപ്പെടുന്നത് ആര്?⭐
👉പണ്ടുകാലത്ത് മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമായ പരിചരണം ലഭിച്ചിരുന്നില്ല. അവരിൽ പലരും മരണത്തിന് കീഴടങ്ങി. ആശുപത്രികൾക്ക് ഇതിൽ ശ്രദ്ധയി ല്ലായിരുന്നു. മെഡിക്കൽ പരിജ്ഞാനമില്ലാത്ത മാർട്ടിൻ കൂനി എന്ന വ്യക്തി 1880-ൽ പാരിസിൽ ഇൻക്യുബേറ്റർ പ്രചാരത്തിലാക്കി. 1896-ൽ ബെർലിൻ എക്സ്പോസിഷനിൽ ഇത് പ്രദർശി പ്പിച്ചു. 1903-ൽ യു.എസിൽ സ്ഥിരതാമസമാക്കി 1940 വരെ Coney ദ്വീപിൽ ഇൻക്യുബേറ്ററിലെ കുഞ്ഞുങ്ങളെ പ്രദർശിപ്പിച്ചു.
ഇൻക്യുബേറ്ററിനെക്കുറിച്ച് അന്ന് അറിവോ, പ്രചാരമോ കുറവായിരു ന്നു. കുഞ്ഞുങ്ങളെ കാണാൻ 25 സെന്റ് ഈടാക്കി, ആ പണം അവരുടെ പരിചരണത്തിനായി ചെലവഴിച്ചു. ആശുപത്രികൾ നൽകാത്ത പരിചരണം കൂനി ഒരുക്കി. മരണവും ,ജീവനും തമ്മിലുള്ള പോരാ ട്ടം പ്രദർശിപ്പിച്ച്, സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി.മെഡിക്കൽ വിദഗ്ധർ കൂനിയെ വിമർശി ച്ചു.കാരണം അദ്ദേഹത്തിന് മെഡിക്കൽ പരിജ്ഞാനമില്ലായിരുന്നു. എന്നാൽ, കൂനി പറഞ്ഞു: “മെഡിക്കൽ രംഗം ഈ കുഞ്ഞുങ്ങ ൾക്കായി പ്രവർത്തിക്കുമ്പോൾ ഞാൻ ഇത് നിർത്തും.” ശുചിത്വം, പരിചരണം, യോഗ്യരായ ജീവനക്കാർ എന്നിവ ഉറപ്പാക്കി. ഏകദേശം 6500 കുഞ്ഞുങ്ങളുടെ ജീവൻ ഇങ്ങനെ രക്ഷിച്ചു.
1940-കളോടെ ആശുപത്രികൾ മാസം തിക യാത്ത കുഞ്ഞുങ്ങൾക്കായി പ്രത്യേക യൂണിറ്റു കൾ തുടങ്ങി. കൂനിയുടെ സ്വപ്നം യാഥാർഥ്യ മായി. 1950-ൽ, 80-ാം വയസ്സിൽ, സമ്പാദ്യമില്ലാ തെ കൂനി മരിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തന ങ്ങൾ അമേരിക്കയുടെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ വരുത്തി. ഇന്നും അദ്ദേഹത്തെ സ്നേഹത്തോടെ ഓർക്കുന്നവരുണ്ട്, എങ്കിലും കുഞ്ഞുങ്ങളെ പ്രദർശിപ്പിച്ചത് വിവാദമായി.
മരണവും ,ജീവിതവും തമ്മിലുള്ള ആ കുഞ്ഞു ങ്ങളുടെ പോരാട്ടം തന്നെയായിരുന്നു അക്ഷരാര്‍ ത്ഥത്തില്‍ മാര്‍ട്ടിന്‍ കൂനി പ്രദര്‍ശിപ്പിച്ചത്. ആശു പത്രികളില്‍ കിട്ടാത്ത പരിചരണമാണ് ആ കുഞ്ഞുങ്ങള്‍ക്ക് കൂനിയുടെ അടുത്തുനിന്നും കിട്ടിയത്. വലിയ പണച്ചെലവ് ഇതിനുണ്ടായിരു ന്നതിനാല്‍ത്തന്നെ വലിയ തുകയാണ് ഈ കുഞ്ഞുങ്ങളെ കാണാന്‍ കൂനി സന്ദര്‍ശകരില്‍ നിന്ന് ഈടാക്കിയത്. പിന്നീട് കൂനി 'ഇന്‍ക്യു ബേറ്റര്‍ ഡോക്ടര്‍' എന്ന് അറിയപ്പെട്ടു.
കുഞ്ഞുങ്ങളുടെ രക്ഷിതാക്കളില്‍ നിന്നും പണ മൊന്നും തന്നെ കൂനി ഈടാക്കിയിട്ടില്ല. കുഞ്ഞു ങ്ങള്‍ക്ക് ശുചിത്വം പാലിച്ചുകൊണ്ടാണോ പാല്‍ നല്‍കുന്നത് എന്നതും കൂനി ശ്രദ്ധിച്ചു. അവരെ പരിചരിക്കുന്നവരും പാല്‍ നല്‍കുന്നവരും പുക വലിക്കാതിരിക്കാനും, മദ്യപിക്കാതിരിക്കാനും അയാള്‍ ശ്രദ്ധിച്ചിരുന്നു. അങ്ങനെയെന്തെങ്കി ലും ശ്രദ്ധയില്‍ പെട്ടാല്‍ അപ്പോള്‍ത്തന്നെ അവ രെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. അതു പോലെ അലക്കി ഉണക്കിയെടുത്ത വൃത്തിയു ള്ള വെള്ള യൂണിഫോം അവരെക്കൊണ്ട് ധരിപ്പി ച്ചു. ഒപ്പം കുഞ്ഞുങ്ങളെ കിടത്തിയിരിക്കുന്ന സ്ഥലവും, പരിസരവുമെല്ലാം വേണ്ടത്ര ശുചി യോടെയിരിക്കാനും എല്ലാ സമയത്തും കൂനി പരിശ്രമിച്ചിരുന്നു. കൂനിയുടെ ഭാര്യയും ഇവിടെ ത്തന്നെ ഒരു നഴ്‍സായിരുന്നു. കുഞ്ഞുങ്ങളെ ഇന്നത്തെ കാലത്ത് പ്രദര്‍ശിപ്പിച്ചാല്‍ നിയമ നടപടി നേരിടേണ്ടി വരും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ആ കാലത്തെ വച്ചു കൊണ്ടുവേണം നാം മാര്‍ട്ടിന്‍ കൂനി എന്താണ് ചെയ്‍തത് എന്ന് ചിന്തിക്കാന്‍' എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇന്നും കൂനിയെ സ്നേ ഹത്തോടെ ആരാധനയോടെ കാണുന്ന നിരവ ധിപ്പേരുണ്ട്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉'കയ്യും കണക്കുമില്ല' പലപ്പോഴും പല സന്ദർഭങ്ങളിലും ഉപയോഗിക്കുന്ന പ്രയോഗ മാണ്. സന്തോഷം വന്നാൽ അതിനും, കുടിച്ച കണ്ണീരിനും , ചിലവാക്കിയ ധനത്തിനും, കിട്ടിയ ശകാരത്തിനും ഒന്നും കയ്യും കണക്കുമു ണ്ടാവില്ല.
അളവില്ലാതെ , അസംഘ്യം , കണക്കാക്കാൻ പറ്റാത്തത്ര, വളരെയധികം എന്നൊക്കെ അർത്ഥത്തിലുള്ള ഭാഷാ പ്രയോഗമാണ് കയ്യും കണക്കുമില്ല എന്നതു. പല meme ലൊക്കെ ഈ കയ്യും കണക്കുമില്ല ചേർക്കാറുണ്ട്.
'കയ്യ്' എന്നാൽ മലയാള ഭാഷയിൽ പല അർത്ഥങ്ങളുണ്ട്
1 . ശരീരത്തിലെ അവയവമായ കൈയ്, കൈ,
2 . അഭ്യാസം, മുറ, പ്രയോഗം, പ്രവർത്തനം
3 പങ്ക്, പ്രാധാന്യം, ചുമതല,
ഇതിൽ പങ്ക് അഥവാ portion പഴയ കാലത്തെ അളവിനെ സൂചിപ്പിക്കുന്ന ഒന്നാണ് കൈയളവ്. രണ്ടു കൈ കൂട്ടി എടുക്കുന്ന അളവ്. പഴയകാല വൻതോതിലുള്ള പാചകത്തിലൊക്കെ ഒരു കൈയളവ്, രണ്ടു കൈയളവ് എന്നൊക്കെ അളവിനെ സൂചിപ്പിക്കാൻ കൈ ഉപയോഗിക്കാ റുണ്ട്. അങ്ങിനെ അളവൊന്നും കണക്കാക്കാൻ പറ്റാത്തത്ര ഒന്നിനെ എന്ന അർത്ഥത്തിലാണ് കയ്യും കണക്കുമില്ല എന്നു പ്രയോഗിക്കുന്നത്.
'അറിഞ്ഞത് കൈയളവ് , അറിയാത്തത് കടലളവ്' എന്ന പഴഞ്ചൊല്ലൊക്കെ ഇങ്ങനെ വന്നതാണ്.
⭐ഗര്‍ഭിണി കരിക്കിന്‍ വെള്ളം കുടിച്ചാല്‍ കുഞ്ഞ് വെളുക്കുമോ?⭐
👉ഗര്‍ഭകാല സംബന്ധമായ പല ധാരണകളും നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നില നില്‍ക്കു ന്നുണ്ട്. ചിലത് പണ്ടുകാലം മുതല്‍ കൈമാറി വന്നതാണ്. ഗര്‍ഭകാലസംബന്ധമായ പല കാര്യങ്ങളും ഇന്ന് സോഷ്യല്‍ മീഡിയായില്‍ ലഭ്യവുമാണ്. ഇതു സംബന്ധമായ ഒന്നാണ് ഗര്‍ഭത്തിലെ കുഞ്ഞിന്റെ നിറം സംബന്ധമായ ത്. ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കുഞ്ഞിന് വെളുപ്പ് നിറം വര്‍ദ്ധിയ്ക്കുമെന്ന് ചിലർ അവകാശപ്പെടുന്നു. ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കുഞ്ഞിന് നിറം ലഭി യ്ക്കുമെന്ന് അവകാശപ്പെടുന്നു. ഇതില്‍ കരി ക്കിന്‍വെള്ളം, പാല്‍, കുങ്കുമപ്പൂ കലര്‍ത്തിയ പാല്‍, മുട്ടയുടെ വെള്ള, ഓറഞ്ച് എന്നിവ കഴി ച്ചാല്‍ കുഞ്ഞിന് നിറം വര്‍ദ്ധിയ്ക്കുമെന്ന് അവകാശപ്പെടുന്നു. ഇവ കഴിയ്ക്കുന്നത് കൊ ണ്ട് പല ഗുണങ്ങളുമുണ്ടെന്നും ഒപ്പം ഇവ നിറം വര്‍ദ്ധിപ്പിയ്ക്കുന്നുമെന്നുമാണ് അവകാശ വാദം.
ഒരു കുഞ്ഞിന്റെ ചര്‍മത്തിന്റെ നിറമെന്നത് പോളിജെനിക് അഥവാ ജീനുകളില്‍ക്കൂടി ലഭിയ്ക്കുന്നതാണ്. അതായത് മാതാപിതാ ക്കളുടെ ജീനുകളിലൂടെ ലഭ്യമാകുന്നത്. കുഞ്ഞി ന് മാതാപിതാക്കളുടെ അതേ പോലുള്ള സ്‌കിന്‍ ടോണ്‍ ഉണ്ടാകാം, ഇതല്ലെങ്കില്‍ കോമ്പിനേഷന്‍ ആയ സ്‌കിന്‍ ടോണ്‍ ഉണ്ടാകാം. ആരോഗ്യക രമായ ഡയറ്റ് കുഞ്ഞിന്റെ ആരോഗ്യകരമായ ചര്‍മത്തെ സ്വാധീനിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ മെഡിക്കല്‍ വിശദീകരണം അനുസരിച്ച് കഴി യ്ക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങള്‍ കുഞ്ഞിന്റെ ചര്‍മത്തിന്റെ നിറത്തെ സ്വാധീനി യ്ക്കുന്നുവെന്ന് പറയാനാകില്ല.
കരിക്കന്‍ വെള്ളം കുടിയ്ക്കുന്നത് സംബന്ധിച്ച് ഇത് കാല്‍സ്യം, ഇലക്ട്രോളൈറ്റ് സമ്പുഷ്ടമാണ്. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് വേണ്ട പൊട്ടാസ്യത്തേക്കാള്‍ കൂടു തല്‍ അളവ് പൊട്ടാസ്യവും മധുരവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ഗര്‍ഭിണികള്‍ക്ക് പ്രമേഹവും, ഹൈപ്പര്‍ടെന്‍ഷനുമെങ്കില്‍ ഇത് ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെ ന്നും ഡോക്ടര്‍ പറയുന്നു. ഭക്ഷണ വസ്തുക്കള്‍ ആരോഗ്യകരമാണെങ്കിലും അത് കഴിയ്ക്കുന്ന തുകൊണ്ട് കുഞ്ഞിന്റെ ചര്‍മനിറം വര്‍ദ്ധിയ്ക്കും എന്നത് തെറ്റാണ്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
⭐ഇൻസ്റ്റഗ്രാമിലെ Blend ഫീച്ചർ ⭐
👉ഇൻസ്റ്റഗ്രാമിലെ പുതിയ ഫീച്ചറാണ് Blend ഓപ്ഷൻ . ഇത് ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കളുമായോ, ഗ്രൂപ്പ് ചാറ്റിലോ ഒരു പങ്കുവെച്ച റീല്സ് ഫീഡ് സൃഷ്ടിക്കാൻ അനുവദി ക്കുന്നു. ഈ ഫീച്ചർ ഡയറക്ട് മെസേജിംഗ് (DM) വഴി പ്രവർത്തിക്കുന്നു.
📱Blend ഓപ്ഷൻ എങ്ങനെ പ്രവർത്തിക്കുന്നു?📱
1. ഇൻവൈറ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു:
- ഒരു വ്യക്തിയോ ഗ്രൂപ്പ് ചാറ്റിലോ Blend ആരംഭിക്കാൻ, ചാറ്റ് തുറന്ന് മുകളിൽ വലതുവശത്തുള്ള Blend ഐക്കണിൽ ടാപ്പ് ചെയ്യുക.
- ഇൻവൈറ്റ് അയക്കുക, അത് മറ്റേയാൾ/ഗ്രൂപ്പ് അംഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്.
2.പങ്കുവെച്ച ഫീഡ്:
- Blend സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാൽ, നമ്മുടെയും സുഹൃത്തിന്റെയും/ഗ്രൂപ്പിലെ അംഗങ്ങളുടെയും ഇൻസ്റ്റഗ്രാമിലെ പ്രവർത്തന ങ്ങളുടെ ( കാണുന്നതും, ഇഷ്ടപ്പെടുന്നതുമായ റീല്സ്) അടിസ്ഥാനത്തിൽ ഒരു കസ്റ്റമൈസ്ഡ് റീല്സ് ഫീഡ് ലഭിക്കും.
- ഓരോ റീലിനും ആർക്കാണ് അത് നിർദ്ദേശി ക്കപ്പെട്ടതെന്ന് (നമ്മുടെ പേര് അല്ലെങ്കിൽ സുഹൃത്തിന്റെ പേര്) ലേബൽ ചെയ്യും.
3. പ്രൈവറ്റ് ആയ ഫീഡ്:
- Blend-ലെ റീല്സ് പൊതുവായ ഫീഡല്ല, മറിച്ച് Blend-ൽ ഉൾപ്പെട്ടവർക്ക് മാത്രം ദൃശ്യമാണ്.
- ദിവസേന ഫീഡ് പുതുക്കപ്പെടും, പുതിയ റീല്സ് ചേർക്കപ്പെടും.
4. ഇടപെടലുകൾ:
- Blend-ലെ റീല്സിനോട് ലൈക്ക്, കമന്റ്, അല്ലെങ്കിൽ ഷെയർ ചെയ്യാം. ഒരാൾ ഒരു റീലിനോട് പ്രതികരിച്ചാൽ, അത് ചാറ്റിൽ അറിയിപ്പായി വരും, ഇത് സംഭാഷണം തുടരാൻ സഹായിക്കും.
5. നിയന്ത്രണങ്ങൾ:
- Blend-ൽ നിന്ന് ഒരു റീലിനെ നീക്കം ചെയ്യാൻ (Remove from your blends) അല്ലെങ്കിൽ Blend-ൽ നിന്ന് പുറത്തുകടക്കാൻ (Leave this blend) ഓപ്ഷനുകൾ ഉണ്ട്.
- "Interested" അല്ലെങ്കിൽ "Not Interested" തിരഞ്ഞെടുത്ത് ഫീഡിലെ റീല്സിന്റെ തരം നിനക്ക് സ്വാധീനിക്കാം.
📱Blend-ന്റെ പ്രത്യേകതകൾ📱
🌐സ്വകാര്യത: Blend പൂർണ്ണമായും പ്രൈവറ്റാണ്, ചാറ്റിലെ അംഗങ്ങൾക്ക് മാത്രമേ ഉള്ളടക്കം കാണാനാകൂ.
🌐സമാനമായ ഫീച്ചറുകൾ: Spotify-യിലെ Blend പ്ലേലിസ്റ്റിനോട് സാമ്യമുണ്ട്, അവിടെ രണ്ടുപേരു ടെ സംഗീത താൽപ്പര്യങ്ങൾ കൂട്ടിച്ചേർക്കുന്നു.
🌐TikTok-നെതിരെ മത്സരം: TikTok-ൽ ഇല്ലാത്ത ഒരു സവിശേഷതയായി ഇത് ഇൻസ്റ്റഗ്രാമിന്റെ റീല്സ് ഡിസ്കവറി, വാച്ച് ടൈം എന്നിവ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
🌐എല്ലാവർക്കും ലഭ്യമല്ല: Blend ഇപ്പോൾ ഘട്ടംഘട്ടമായി റോൾഔട്ട് ചെയ്യുകയാണ്, അതിനാൽ എല്ലാ ഉപയോക്താക്കൾക്കും ഉടനടി ലഭിച്ചെന്നു വരില്ല.
📱ഉപയോഗങ്ങൾ📱
- സുഹൃത്തുക്കളുമായി രസകരമായ റീല്സ് ഒരുമിച്ച് കണ്ട് ചർച്ച ചെയ്യാൻ.
- പരസ്പര താൽപ്പര്യങ്ങൾ കണ്ടെത്തി പുതിയ ഉള്ളടക്കം കണ്ടെത്താൻ.
- DM-ലൂടെ റീല്സ് അയക്കുന്നതിന്റെ പകരം ഒരു പങ്കുവെച്ച സ്ഥലത്ത് എല്ലാം ഒരുമിച്ച് കാണാൻ.
- Blend ഇപ്പോൾ മൊബൈൽ ആപ്പിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്, വെബ് വേർഷനിൽ ലഭ്യമല്ല.
ഷെഡ്യൂള്‍ പ്രകാരം കേരള ത്തില്‍ ഒരു പരിപാടികളും നടക്കുന്നില്ല എന്നതി നാല്‍ത്തന്നെ ഒരിക്കല്‍ പോലും ആശ്വാസകര മായി ഷെഡ്യൂളുകള്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയുമില്ല.
പൊലീസ് ലാത്തിചാര്‍ജിലും , സമരക്കാരുടെ കല്ലേറിനും ഇടയില്‍ മികച്ച ചിത്രങ്ങള്‍ക്കായി പരിശ്രമിക്കുമ്പോള്‍ പത്ര ഫൊട്ടോഗ്രഫര്‍ എന്ന പരിഗണന കല്ലിനോ , ലാത്തിക്കോ ഉണ്ടാകാറില്ല താനും. അതുകൊണ്ടുതന്നെ പത്ര ഫൊട്ടോഗ്ര ഫറുടെ ക്യാമറ മറ്റ് ഫൊട്ടോഗ്രഫര്‍മാരുടെ ക്യാമറയെ തുലനം ചെയ്യുമ്പോള്‍ ആയുസ് നന്നേ കുറവായിരിക്കും. ഇതിനിടെ ഏതെങ്കിലും അത്യാഹിതങ്ങളോ , അപകടങ്ങളോ സംഭവി ച്ചാല്‍ അതിന് പിന്നാലെ പായാനുള്ള വിധിയും വന്നുചേരും. അതോടെ ഷെഡ്യൂളുകളെല്ലാം താറുമാറാകുകയും ചെയ്യും.
എത്ര മികച്ച സംവിധാനങ്ങള്‍ ഉണ്ടായാലും ഭാഗ്യം എന്നത് ന്യൂസ് ഫൊട്ടോഗ്രഫിയില്‍ വലിയൊരു ഘടകം തന്നെയാണ്. ചടങ്ങുക ള്‍ക്ക് താമസിച്ചെത്തി മികച്ച ചിത്രം ലഭിച്ചതും, മോട്ടോര്‍ സൈക്കിളിന്റെ ടയര്‍ പഞ്ചറായി യാത്രമുടങ്ങിയപ്പോള്‍ റോഡില്‍ നടന്നൊരു സംഭവം ലഭിക്കുന്നതുമെല്ലാം ഭാഗ്യത്തിന്റെ ബലത്തിലാണ്. ക്യാമറയെന്ന യന്ത്രത്തില്‍ ഫൊട്ടോഗ്രഫര്‍ വിരലമര്‍ത്തുമ്പോള്‍ ഫോക്കസ്, ലൈറ്റ്, ഡെപ്ത് ഓഫ് ഫീല്‍ഡ് എന്നിവയുടെ മികച്ച സമ്മേളനം നടന്നെങ്കില്‍ മാത്രമേ നല്ലൊരു ചിത്രം ലഭിക്കൂ. വാര്‍ത്താ ചിത്രമാകു മ്പോള്‍ സബ്ജക്ടിന്റെ ഭാവംകൂടി മികവിന്റെ പട്ടികയില്‍ വരും.സ്പോട്ട് ചിത്രങ്ങളെല്ലാം തന്നെ ഫൊട്ടോഗ്രഫറുടെ മുന്നില്‍ പെട്ടെന്ന് പൊട്ടിമുളക്കുന്നവയാണ്.അതിനായി തയ്യാറെ ടുത്ത് ചെന്നാല്‍ ഇതൊന്നും സംഭവിക്കില്ല താനും.
അപകടങ്ങള്‍ പകര്‍ത്തുന്ന ഓരോ ന്യൂസ് ഫൊട്ടോഗ്രഫറും മനസില്‍ കരഞ്ഞുകൊണ്ടാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. കാഴ്ചക്കാരില്‍ പലരും നിന്റെ അമ്മക്കോ, അച്ഛനോ, സഹോദര നോ, സഹോദരിക്കോ ആണ് ഇത് സംഭവിച്ചതെ ങ്കില്‍ നിങ്ങള്‍ ചിത്രം എടുക്കുമോ എന്ന ചോദ്യം എറിയാറുണ്ട്. ഇദ്ദേഹമല്ലെങ്കില്‍ മറ്റൊരാളിലേ ക്ക് ആ ചുമതല ഈ വാര്‍ത്താലോകത്തില്‍ എത്തിച്ചേരും എന്നത് മറക്കാന്‍ കഴിയാത്ത സത്യം. എപ്പോഴും എന്തും സംഭവിക്കാവുന്ന ഈ ലോകത്ത് കണ്ണിന് അനുബന്ധമായി നിരന്തരം തുറന്ന ക്യാമറക്കണ്ണുമായി അലയുന്നവരാണ്
പ്രസ് ഫൊട്ടോഗ്രഫർ അഥവാ ന്യൂസ് ഫൊട്ടോഗ്ര ഫർ അഥവാ ഫോട്ടോ ജേണലിസ്റ്റുകളായ പത്ര ഫൊട്ടോഗ്രഫര്‍മാര്‍ .
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
⭐എന്താണ് ചപ്രി?⭐
👉ഒരു വ്യക്തിയെ അവരുടെ പെരുമാറ്റം, വസ്ത്ര ധാരണം അല്ലെങ്കിൽ ജീവിതശൈലി എന്നിവ യെ അടിസ്ഥാനമാക്കി പരിഹസിക്കാനോ, അവഹേളിക്കാനോ സോഷ്യൽ മീഡിയ യുവാക്കൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു വാക്കാണ് "ചപ്രി"(chapri ).
ഒരു വ്യക്തി അമിതമായി ഫാഷനബിൾ ആകാൻ ശ്രമിക്കുന്നതിനോ, ശ്രദ്ധ ആകർഷിക്കാൻ വേണ്ടി അതിശയോക്തി കലർന്ന പെരുമാറ്റം കാണിക്കുന്നതിനോ, എന്നാൽ അത് അപക്വ മോ, അനൗചിത്യമോ ആയി തോന്നുന്നതിനോ ഉപയോഗിക്കുന്ന പദമാണ് ഇത്. പലപ്പോഴും "ക്രിഞ്ച്" (നാണക്കേടുണ്ടാക്കുന്ന) അല്ലെങ്കിൽ "ടാക്കി" (രുചിയില്ലാത്ത) എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു. ഉദാഹരണത്തിന്, അമിതമായ മേക്കപ്പ്, വർണ്ണാഭമായ മുടി, ഇറുകിയ വസ്ത്രങ്ങൾ, അല്ലെങ്കിൽ ഫേക്ക് ബ്രാൻഡഡ് വസ്ത്രങ്ങൾ എന്നിവ ഉപയോഗി ക്കുന്നവരെ "ചപ്രി" എന്ന് വിളിക്കാറുണ്ട്.
ചപ്രി എന്ന വാക്കിന്റെ ഉത്ഭവം നോക്കിയാൽ ഹിന്ദിയിലെ "ചപ്പർ" (താൽക്കാലിക മേൽക്കൂര) എന്ന വാക്കിൽ നിന്നാണ്. ഇത് ചപ്പർ നന്നാക്കു ന്നവരായ "ചപ്പർബന്ദ്" എന്ന ഒരു ജാതി സമുദായവുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, സമകാലിക ഉപയോഗത്തിൽ, ഈ വാക്ക് ജാതി-അധിഷ്ഠിതമായ ഒരു അപവാദമായി (casteist slur) മാറിയിട്ടുണ്ട്.ഇത് താഴ്ന്ന സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളെ അവഹേളിക്കാൻ ഉപയോഗിക്കപ്പെടുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാ ഗ്രാം, ടിക്‌ടോക്ക്, യൂട്യൂബ് എന്നിവിടങ്ങളിൽ "ചപ്രി" എന്ന് വിളിക്കപ്പെടുന്നവർ പലപ്പോഴും അമിതമായ ഫിൽട്ടറുകൾ, ഫ്ലാഷി വസ്ത്രങ്ങൾ, അല്ലെങ്കിൽ അതിശയോക്തി കലർന്ന ഡയലോ ഗുകൾ,ഇറുകിയ ജീൻസ്, വർണ്ണാഭമായ മുടി, നിയോൺ ബൈക്കുകൾ തുടങ്ങിയ സ്റ്റീരിയോ ടൈപ്പുകൾ ഉപയോഗിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവരാണ്."ചപ്രി സ്റ്റാർട്ടർ പാക്ക്" പോലുള്ള മീമുകൾ സോഷ്യൽ മീഡിയയിൽ പ്രചാരത്തിലുണ്ട്. ഈ പദം ഉപയോഗിക്കുന്നത് ക്ലാസിസം (classism) അല്ലെങ്കിൽ ജാതിവിവേ ചനം (casteism) പ്രോത്സാഹിപ്പിക്കുന്നതാണ് .
ഈ പ്രയോഗം വഴി താഴ്ന്ന വരുമാനക്കാരോ, സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരോ അവഹേളിക്കുക എന്നത് തന്നെയാണ് ലക്ഷ്യമി ടുന്നത്. ചിലർ ഇത് ഒരു നർമ്മമായി കാണുമ്പോ ൾ, മറ്റുള്ളവർ ഇത് അനാദരവും, വിവേചനപര വുമാണെന്ന് വാദിക്കുന്നു.ചുരുക്കത്തിൽ ചപ്രി എന്ന് ഉദ്ദേശിക്കുന്നത് കാശില്ലാത്തവർ കാണി ക്കുന്ന " ഷോ ഓഫ് "ആണ്.ഒരു വ്യക്തിയുടെ രൂപമോ, പെരുമാറ്റമോ അടിസ്ഥാനമാക്കി അവരെ വിലയിരുത്തുന്നതിനു പകരം, അവരു ടെ യഥാർത്ഥ ഗുണങ്ങളും വ്യക്തിത്വവും മനസ്സി ലാക്കാനാണ് ശ്രമിക്കേണ്ടത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
⭐ രണ്ടാമത്തെ ഇൻഡ്യൻ ബഹിരാകാശ സഞ്ചാരി⭐
👉ബഹിരാകാശത്തേക്ക് പോയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗോപിചന്ദ് തോട്ടകുര (Gopi Thotakura) ആണ്. 2024 മെയ് 19-ന് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ്- 25 (NS-25) മിഷനിൽ അദ്ദേഹം ഒരു ബഹിരാ കാശ വിനോദസഞ്ചാരിയായി(space Tourist) യാത്ര ചെയ്തു. ഇന്ത്യൻ പൗരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയും, രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോയ രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് അദ്ദേഹം.
2025 മെയിൽ ആക്സിയം-4 (Ax-4) മിഷനിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയായിരിക്കും രണ്ടാമ ത്തെ ബഹിരാകാശ ശാസ്ത്രജ്ഞൻ (Astronaut) ആയി കണക്കാക്കുന്നത്.
⭐ എന്താണ് ക്രിക്കറ്റിലെ മാങ്ങ ഏറ് അഥവാ ത്രോയിങ്?⭐
👉 ഒരു ബൗളറുടെ ബൗളിങ് ആക്ഷൻ നിയമ വിരുദ്ധമാകുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്ന ക്രിക്കറ്റിലെ പദമാണ് "മാങ്ങ ഏറ്" അല്ലെങ്കിൽ "ത്രോയിങ്" (Throwing).
ലോകത്തിലെ ഏറ്റവും പ്രചാരമേറിയ കളിക ളിൽ ഒന്നായ ക്രിക്കറ്റിലെ ബോളിങിലെ പ്രധാന മായ ഒരു നിയമമാണ് ഒരു ബോളർ പന്ത് എറിയു മ്പോൾ കൈ മടക്കുന്നത് സംബന്ധിച്ച് ഉള്ളത്. ആധുനിക ക്രിക്കറ്റിൽ ഐസിസി ഇതിന് കൃത്യ മായ മാനദണ്ഡങ്ങൾ കല്പിച്ചിട്ടുണ്ട്. ഈ നിയമം പ്രകാരം ഒരു ബോളർ പന്ത് എറിയുമ്പോൾ കൈമുട്ട് 15 ഡിഗ്രിയിൽ അധികം മടങ്ങുവാൻ പാടുള്ളതല്ല. ഇത് ലംഘിച്ചാൽ അമ്പയർ ആ പന്ത് നോബോൾ ആയി വിളിക്കും. ഇങ്ങനെ എറിയുന്നതിന് ത്രോയിങ് അഥവാ മാങ്ങ ഏറ് എന്ന് പറയുന്നത്.( മലയാളത്തിൽ, "മാങ്ങ ഏറ്" എന്നത് തമാശയായി ഉപയോഗിക്കുന്ന ഒരു പദമാണ് . കാരണം ഈ ത്രോയിങ് ആക്ഷൻ മാങ്ങ എറിയുന്നതിന്റെ പ്രവൃത്തിയോട് സാമ്യ മാണ്). ക്രിക്കറ്റ് നിയമങ്ങൾ പ്രകാരം (Law 21.2) ഇത് ഒരു എറിയൽ (throw) ആയി കണക്കാക്ക പ്പെടുന്നു; ബൗൾ ചെയ്യൽ (bowl) അല്ല.
ത്രോയിങ് സംശയിക്കപ്പെട്ടാൽ, അമ്പയർ റിപ്പോർട്ട് ചെയ്യുകയും ബൗളറുടെ ആക്ഷൻ ഐസിസി (ICC) പരിശോധിക്കുകയും ചെയ്യും. ബൗളറുടെ കൈമുട്ട് 15 ഡിഗ്രിയിൽ കൂടുതൽ വളയുന്നോ എന്നത് ബയോമെക്കാനിക്കൽ പരിശോധന യിലൂടെ വിലയിരുത്തപ്പെടുന്നു.
ബൗളിങിന്റെ നീതിയും ,കളിയുടെ സ്പിരിറ്റും ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നിയമം.
ലോകപ്രസിദ്ധ ബോളർമാർ ആയ ഷോയിബ് അക്തർ, മുത്തയ്യ മുരളീധരൻ, ബ്രെറ്റ് ലീ, സയ്ദ് അജ്മൽ തുടങ്ങി ഒട്ടേറെ പേർ ബോളിംഗ് ആക്ഷനുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിൽ ആയിട്ടുണ്ട്. ഒരു പ്ലെയർ ബോളിങ് ആക്ഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടാ ൽ അയാൾ അന്താരാഷ്ട്ര കളികളിൽനിന്നു വിലക്ക് നേരിടും. പിന്നീട് ബോളിങ് ആക്ഷൻ ശരിയാക്കി തെളിയിച്ചാൽ മാത്രമേ വിലക്ക് മാറുകയുള്ളൂ. ബോളിങ് വിഡിയോകളുടെയും, സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ആണ് ഇത് പരിശോധിക്കുന്നത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉വിവിധതരം ഭക്ഷണങ്ങൾ ഒരു മേശപ്പുറത്ത് വിളമ്പി വയ്ക്കുകയും അതിഥികൾക്ക് അവർ ക്ക് ഇഷ്ടമുള്ളത് സ്വയം എടുത്ത് ഭക്ഷിക്കു കയും ചെയ്യുന്ന ഭക്ഷണ വിതരണ രീതിയാണ് "Buffet" (ബുഫേ).ഇത് സാധാരണയായി വലിയ സമ്മേളനങ്ങളിലോ, ഹോട്ടലുകളിലോ, വിവാഹ സൽക്കാരങ്ങളിലോ കാണപ്പെടുന്നു. ബുഫേ യിൽ വിവിധ വിഭവങ്ങൾ, സൂപ്പ്, സലാഡ്, പ്രധാന ഭക്ഷണം, ഡെസേർട്ട് എന്നിവ ഉൾപ്പെടാം.
ഫ്രഞ്ച് ഭാഷയിൽ നിന്നും ഇംഗ്ലീഷ് കടമെടുത്ത് സ്വന്തമാക്കിയ വാക്കാണ് Buffet. ഒരുപാട് വിഭവങ്ങളുള്ള ഇഷ്ടമുള്ളവ ആവശ്യക്കാരന് തിരഞ്ഞെടുക്കാവുന്ന തരം വലിയ സദ്യപോലെ നിരത്തുന്ന ഭക്ഷണരീതി. ഇത് മൂന്ന് വിധത്തിൽ ഉച്ചരിക്കാം . ഉച്ചരിക്കുന്ന ആളുടെ നാടും, ഭാഷയുടെ വകതിരിവും അനുസരിച്ച് ഫ്രഞ്ചിൽ "buh-Fe" ബുഹ്‌ഫെ (ഹ് എന്നത് ബു എന്നതിൽ ലയിപ്പിച്ച് ഉച്ചരിക്കണം അപ്പോൾ കേൾവിക്കാ രന് ഒരുമാതിരി "ബ്യുഫെ" എന്നാണ് കേട്ടതായി തോന്നുക). ബ്രിട്ടീഷ് ഇംഗ്ലീഷിൽ ഇത് "ബഫ്‌ഫെ" എന്നും അമേരിക്കൻ ഇംഗ്ലീഷിൽ "ബുഫ്ഫെ" എന്നും പറയും. ഇതിൽ രണ്ടിലും "എഫ്" എന്ന ശബ്ദത്തിന് ഇരട്ടിപ്പുള്ളപോലെ തോന്നും.
രണ്ടാമത്തെ അർത്ഥം "തട്ടും മുട്ടും" എന്ന തരത്തിൽ ഒരു കാറ്റിൽ അടിക്കപ്പെടുക. അടികിട്ടുക എന്ന അർത്ഥം. ഇതും ഫ്രഞ്ച് തന്നെ. സാധാരണ ഒരു ബുഫേയിൽ ആളുകൾ തട്ടിയും മുട്ടിയും ഇത് നടക്കാം. ഇവിടെ ഉച്ചാരണം "ബഫ്ഫെറ്റ്" (കേൾക്കുമ്പോൾ ബഫ്ഫിറ്റ് എന്ന് തോന്നും. ഇതിലും "എഫ്" എന്ന ശബ്ദത്തിന് ഇരട്ടിപ്പുള്ളത് പോലെ തോന്നും)
സ്റ്റൂൾ അല്ലെങ്കിൽ കാൽ കയറ്റിവയ്ക്കാവുന്ന തരം ഒരു ഫർണിച്ചർ എന്നും ഈ വാക്ക് കൊണ്ട് അർത്ഥമാക്കാം. ഇവിടെയും ഉച്ചാരണം "ബഫ്ഫെറ്റ്" (കേൾക്കുമ്പോൾ ബഫ്ഫിറ്റ് എന്ന് തോന്നും. "എഫ്" എന്ന ശബ്ദത്തിന് ഇരട്ടിപ്പുള്ളതുപോലെ തോന്നും ഇതിലും )
പ്രശസ്ത നിക്ഷേപകൻ Warren Buffettന്റെ പേര് ഉച്ചരിക്കുന്നത് വാറൻ ബഫ്ഫറ്റ് എന്നാണ്. ഇവിടെയും "എഫ്" എന്ന ശബ്ദത്തിന് ഇരട്ടിപ്പുള്ളതായി തോന്നും
💢അടിക്കുറിപ്പ്💢
ആംഗലേയത്തിലുള്ള "F" എന്ന അക്ഷര ത്തിനോ, ശബ്ദത്തിനോ പകരമായി മലയാള ത്തിലെയും, സംസ്‌കൃതത്തിലെയും ഹിന്ദിയിലേ യുമൊക്കെ "ഫ" എന്ന അതിഖരം ശരിയായ ഉച്ചാരണം അല്ല. എന്നാലും പൊതുവെ ഉപയോഗിക്കുന്നതുകൊണ്ട് അങ്ങനെയാണ്. "പ"യ്ക്ക് കാറ്റുപോകുന്നപോലെ ഉച്ചരിക്കുന്ന F എന്ന ലാറ്റിൻ ഉച്ചാരണം ഭാരതീയ ഭാഷകളിൽ ഇല്ല യഥാർത്ഥത്തിൽ. വേണമെങ്കിൽ "പ്ഹ" എന്നെഴുതിയാലാവും ശരിയായ ഉച്ചാരണം കിട്ടുകയുള്ളൂ
⭐എന്താണ് ഡാന്‍സാഫ്?⭐
👉ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴസ് - ഡാന്‍സാഫ്(DANSAF). ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ലഹരി വിരുദ്ധ സേന. കേരളാ പൊലീസിൻ്റെ ജില്ലാ തലത്തിലുള്ള മയക്കുമരുന്ന് വിരുദ്ധ സേനയാണ് ഡാൻസാഫ്. കേരള ആൻ്റി നര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (കാന്‍സാഫ്) പ്രവര്‍ത്തനങ്ങളുടെ ഭാഗം.ജില്ലാ പോലീസ് മേധാവിയാണ് ഈ സ്ക്വാഡിന് നേതൃത്വം നൽകുന്നത് . ഒരു ഡിവൈഎസ്പി അല്ലെങ്കിൽ എസിപിയെ ജില്ലാ ടീം ലീഡറായി നിയോഗിച്ച് ഓരോ പൊലീസ് സബ്ഡിവിഷൻ കേന്ദ്രീകരിച്ച് സംഘങ്ങളായാണ് ഡാൻസാഫ് പ്രവർത്തിക്കുന്നത്.
വാണിജ്യ അളവിലും അതിനു മുകളിലുമുള്ള മയക്കുമരുന്ന് വസ്തുക്കളുടെ വിൽപ്പന, മയക്കുമരുന്നിന്റെ അനധികൃത നിർമ്മാണം, ഗതാഗതം, സംഭരണം, എന്നിവയെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുക, കുപ്രസിദ്ധമായ മയക്കുമരുന്ന് കച്ചവടക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, മയക്കുമരുന്ന് കുറ്റവാളികളെ കണ്ടെത്തുന്നതിനും പിടികൂ ടുന്നതിനും ലോക്കൽ പൊലീസിനെ സഹാ യിക്കുക, മയക്കുമരുന്ന് കേസുകളിൽ (NDPS) അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുക തുടങ്ങിയവയാണ് ഡാൻസാഫിൻ്റെ ചുമത ലകൾ.
ഓരോ DANSAF ടീമിലും വ്യത്യസ്ത റാങ്കുക ളിലുള്ള 15-ലധികം പൊലീസ് ഓഫീസർമാർ ഉണ്ടായിരിക്കും, അവരുടെ കഴിവുകൾ, ട്രാക്ക് റെക്കോർഡ്, മയക്കുമരുന്ന് വിരുദ്ധ പ്രവർത്ത നത്തിലുള്ള യഥാർത്ഥ താൽപ്പര്യം എന്നിവ അടിസ്ഥാനമാക്കിയാണ് ടീമിനെ തെരഞ്ഞെടു ക്കുന്നത്. ജില്ലാ നാർക്കോട്ടിക് സെല്ലിലെ എല്ലാ അംഗങ്ങളും DANSAF-ന്റെ ഭാഗമാണ്. ജില്ലാ പൊലീസ് മേധാവിമാരുടെ (എസ്.പി) നേരിട്ടുള്ള നിയന്ത്രണത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡാൻസാഫ് പ്രവർത്തിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിയാണ് ഡാൻസാഫിൻ്റെ ൻ്റെ അവലോകന യോഗങ്ങൾ നടത്തുന്നത്.
എക്സൈസ് വകുപ്പുമായി സഹകരിച്ച്, വിവര കൈമാറ്റം, ശേഖരണം, ലഹരി മരുന്നുകളുടെ വിതരണം തടയുവാൻ ഏകോപിപ്പിച്ച റെയ്ഡു കൾ എന്നിവയിലൂടെ ഡാൻസഫ് കാര്യക്ഷമമാ യി പ്രവർത്തിക്കുന്നു. മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിന് അവർ താമസിക്കുന്ന പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ ഉൾപ്പെടെയുള്ളവരുമായി ബന്ധ പ്പെട്ട് അന്വേഷണം നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.
മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട കുറ്റവാ ളികളുടെ മൊബൈൽ ഫോണുകളും, അവർ സോഷ്യൽ മീഡിയയിൽ സജീവമാണോ എന്നും സൈബർ സെൽ നിരീക്ഷിക്കുന്നു. യഥാസമയം മയക്കുമരുന്നിൻ്റെ ഉപയോഗവും വിൽപനയും കണ്ടെത്തുന്നതിനും ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന പ്രതികളെ കണ്ടെത്തുന്നതിനുമായി റൂറൽ ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തുകയും ചെയ്യുന്നുണ്ട്.
മയക്കുമരുന്നിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ബോധവത്കരിക്കുന്ന തിനായി ഡാൻസാഫ് മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്‌നുകളും ബോധവൽക്കരണ ക്ലാസു കളും നടത്തുന്നു, കൂടാതെ സോഷ്യൽ മീഡിയ സംവിധാനങ്ങളിലൂടെയും മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്‌നുകൾ ആസൂത്രണം ചെയ്യു കയും നടപ്പിലാക്കുകയും ചെയ്യുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉ഒന്നാം ലോകമഹായുദ്ധകാലത്ത് (1916-1929) യൂറോപ്പിൽ പടർന്ന ഒരു വിചിത്ര പകർച്ച വ്യാധി യായിരുന്നു എൻസെഫലൈറ്റിസ് ലെതാർജിക്ക (Encephalitis Lethargica). രോഗം ബാധിച്ചവർ ദിവസങ്ങളോളം, ചിലപ്പോൾ മാസങ്ങളോളം മരണം പോലെ ഉറങ്ങി. സൈനികരിലാണ് ഇത് ആദ്യം കണ്ടെത്തിയത്. നടക്കുമ്പോഴോ, ഭക്ഷണം കഴിക്കുമ്പോഴോ, സംസാരിക്കുമ്പോ ഴോ അവർ പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതി വീണു.വിയന്നയിലെ ന്യൂറോളജിസ്റ്റായ കോൺസ്റ്റാന്റിൻ വോൺ ഇക്കണോമോയാണ് ഈ പുതിയ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ത്.ആളുകളെ നിശ്ചലമാക്കാൻ കഴിവുള്ള ഒരു ക്രൂരമായ രോഗമായിരുന്നു അത്.
അലസത, താൽപ്പര്യമില്ലായ്മ, ശ്വസന പ്രശ്ന ങ്ങൾ എന്നിവയായിരുന്നു രോഗ ലക്ഷണങ്ങൾ. തലച്ചോറിന്റെ ഉറക്ക നിയന്ത്രണ കേന്ദ്രത്തെ രോഗം ബാധിച്ചതായി കണ്ടെത്തി. 1929-ഓടെ രോഗികളുടെ എണ്ണം കുറഞ്ഞു. മൂന്നിലൊന്ന് പേർ മരിച്ചു. മൂന്നിലൊന്ന് പാർക്കിൻസൺസിന് സമാനമായ അവസ്ഥയിലേക്ക് നീങ്ങി. ബാക്കിയുള്ളവർ അജ്ഞാത കാരണങ്ങളാൽ സുഖം പ്രാപിച്ചു.
1960-കളിൽ ന്യൂറോളജിസ്റ്റ് ഒലിവർ സാക്സ് ഈ രോഗികളെ പഠിച്ചു. ചിലർ സംഗീതത്തോടോ, ചലനങ്ങളോടോ താൽക്കാലികമായി പ്രതികരി ച്ചെങ്കിലും, പിന്നീട് നിശ്ചലരായി.മെഡിക്കൽ ക്ലിനിക്കുകൾ ഉറക്കം തൂങ്ങുന്ന ആളുകളെ കൊണ്ട് നിറയാൻ തുടങ്ങി. ചിലർ ഡിന്നർ ടേബിളിൽ ഭക്ഷണം ചവയ്ക്കുന്നത്തിനിടയി ൽപോലും ഉറങ്ങിപ്പോയി. രോഗികളുടെ കണ്ണുക ളിൽ അശ്രദ്ധയും, താൽപ്പര്യമില്ലായ്മ യും നിഴലിച്ചിരുന്നു. ഇത്തരം രോഗികളിൽ ഭൂരിഭാഗ വും ശ്വസനവ്യവസ്ഥയിലെ തകരാറുകളെ ത്തുടർന്ന് മരണപ്പെടുകയായിരുന്നു.
ന്യൂറോളജിസ്റ്റ് വോൺ ഇക്കണോമോ ഈ വിചിത്രമായ രോഗത്തെക്കുറിച്ച് ഒരു സൂചന കണ്ടെത്താൻ മരണപ്പെട്ട രോഗികളുടെ തല ച്ചോർ പരിശോധിക്കുകയുണ്ടായി. ആളുക ളിൽ ഉറക്കത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗ ത്തെ രോഗം ബാധിച്ചതായി അദ്ദേഹം കണ്ടെ ത്തി. 1929 ആയപ്പോഴേക്കും രോഗികളുടെ എണ്ണം കുറഞ്ഞുവന്നു.രോഗം ബാധിച്ചവരിൽ മൂന്നിലൊന്നുപേരും അജ്ഞാതമായ കാരണ ങ്ങളാൽ സുഖം പ്രാപിച്ചു.അസുഖം ബാധിച്ച ആളുകളുടെ ശരീരം പതിറ്റാണ്ടുകളായി മരവിച്ചു കിടന്നു.
രോഗത്തിന്റെ അവസാന ഇരയായ ഫിലിപ്പ് ലെത് 11-ാം വയസ്സിൽ രോഗബാധിതനായി, 2003-ൽ മരിക്കുന്നതുവരെ 70 വർഷത്തിലേറെ നിശ്ചല ജീവിതം നയിച്ചു. എൻസെഫലൈറ്റിസ് ലെതാർജിക്കയുടെ കാരണം ഇന്നും അജ്ഞാത മാണ്. ഇൻഫ്ലുവൻസ വൈറസോ, പോളിയോ വൈറസുമായി ബന്ധപ്പെട്ട വൈറസോ കാരണമാകാമെന്നാണ് സിദ്ധാന്തങ്ങൾ.
⭐എന്തിനാണ് ചിയേഴ്സ് പറയുന്നത്?⭐
👉പാനീയങ്ങൾ കൂട്ടിമുട്ടിച്ച് ആരോഗ്യമോ, സന്തോഷമോ ആശംസിക്കുമ്പോൾ നാം ഉപ യോഗിക്കുന്ന സൗഹൃദപരമായ ആംഗ്യമാണ് "ചിയേഴ്സ്" (Cheers). "നിന്റെ ആരോഗ്യത്തിന്" എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു. "Cheers" എന്ന വാക്കിന്റെ ഉത്ഭവം 13-ാം നൂറ്റാ ണ്ടിൽ നിന്നാണ്. പഴയ ഫ്രഞ്ച് വാക്കായ "chiere" (മുഖം, മനോഭാവം) എന്നതിൽ നിന്നാണ് ഈ വാക്ക് വന്നത് .പിന്നീട് ഇത് "സന്തോഷം" അല്ലെങ്കിൽ "ഉന്മേഷം" എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടു.
മദ്യപാനത്തോടനുബന്ധിച്ച് "Cheers" പറയുന്ന പാരമ്പര്യം മധ്യകാല യൂറോപ്പിൽ നിന്നാണ് തുട ങ്ങിയത്. ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നത് വഴി അതിൽ വിഷം ചേർക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാ നുള്ള ഒരു മാർഗമായിട്ടാ ണ് ചിയേഴ്സ് തുടങ്ങി യത്. ഇങ്ങനെ ചെയ്യുമ്പോൾ ഗ്ലാസുകൾ കൂട്ടി മുട്ടുകയും അതിലുള്ള പാനീയങ്ങൾ തമ്മിൽ കലരാൻ സാധ്യത വരികയും വിഷം കലർത്തിയ പാനീയങ്ങൾ കൂടി ചേരുകയും ചെയ്യും. 20-ാം നൂറ്റാണ്ടോടെ, "Cheers" ഒരു സൗഹാർദ്ദപരമായ ആശംസയായി മാറി. ഇന്ന് ഈ വാക്ക് "ആയു രാരോഗ്യസൗഖ്യം" നേരുന്നത് പോലുള്ള ആശം സ വാക്കായി ഉപയോഗിക്കുന്നു .
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗ്യചിഹ്നം (mascot)സ്‌റ്റേഷന്‍ മാസ്റ്ററുടെ വേഷത്തിലുള്ള ഭോലു എന്ന ആനക്കുട്ടിയാണ്. 2002-ൽ ഇന്ത്യൻ റെയിൽവേയുടെ 150-ാം വാർഷികാഘോഷ ത്തോടനുബന്ധിച്ച് അവതരിപ്പിച്ചതാണ് ഇത്. ഇന്ത്യൻ സംസ്കാരത്തിൽ ശക്തി, വിശ്വാസ്യത, ബുദ്ധി, ദീർഘായുസ്സ് എന്നിവയെ പ്രതിനിധീകരി ക്കുന്നതിനായി പ്രതീകാത്മക പ്രാധാന്യം കണ ക്കിലെടുത്താണ് ആനയെ തിരഞ്ഞെടുത്തത്. ഈ ഭാഗ്യചിഹ്നം ഇന്ത്യൻ റെയിൽവേയുടെ പ്രചാരണ പരിപാടികളിലും, പരസ്യങ്ങളിലും, ഔദ്യോഗിക ചിഹ്നങ്ങളിലും ഉപയോഗിക്കാറുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ ലോഗോയുമായി (ഒരു ചക്രത്തിനുള്ളിലെ തീവണ്ടി) ഭാഗ്യചിഹ്ന ത്തെ തെറ്റിദ്ധരിക്കരുത്. ലോഗോ ഔദ്യോഗിക രേഖക ളിലും, ട്രെയിനുകളിലും ഉപയോഗിക്കുമ്പോൾ ഭോലു കൂടുതലും പ്രൊമോഷണൽ സാംസ്കാരി ക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉ചെവിക്ക് മുകളിലായി ഹെലിക്സിൽ അല്‍ പ്പം വളഞ്ഞ നിലയിലെ ഭാഗമാണ് ഡാര്‍വിന്‍സ് പോയിന്റ് (Darwin's Point) .ഇത് എല്ലാ മനുഷ്യ രിലും ഉണ്ടാകണമെന്നില്ല.ഈ ഭാഗത്തിന് പറയാവുന്ന ഒരു ഉപയോഗം ഉള്ളതായി ഇതു വരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇതിന്റെ സാന്നി ധ്യം ഒരു പരിണാമപരമായ അവശേഷിപ്പായി (vestigial structure) കണക്കാക്കപ്പെടുന്നു. അതായത്, പരിണാമ പ്രക്രിയയിൽ പ്രാധാന്യം നഷ്ടപ്പെട്ട ഒരു ശാരീരിക സവിശേഷത. മനുഷ്യ രുടെ പൂർവികരായ മറ്റ് സസ്തനികളിൽ, പ്രത്യേ കിച്ച് കുരങ്ങന്മാരിൽ ഈ ഭാഗം ചെവിയുടെ ചലനാത്മകതയ്ക്കും, ശബ്ദം കേൾക്കുന്നതി നുമുള്ള ഒരു പ്രധാന ഘടനയായിരുന്നിരിക്കാം.
Читать полностью…⭐പ്രഥമനും പായസവും തമ്മിലുള്ള വ്യത്യാസം എന്താണ്?⭐
👉പ്രഥമനും പായസവും മലയാളികളുടെ പ്രിയപ്പെട്ട മധുരപലഹാരങ്ങളാണ്.പക്ഷേ ഇവ തമ്മിൽ ചില പ്രധാന വ്യത്യാസങ്ങൾ ഉണ്ട്:
⚡1.അടിസ്ഥാന ചേരുവകൾ:
- പ്രഥമൻ: സാധാരണയായി അട (നേന്ത്രപ്പഴം, ചക്ക, മാങ്ങ മുതലായവ) അല്ലെങ്കിൽ പരിപ്പ് (പയർ, കടല) ഉപയോഗിച്ചാണ് പ്രഥമൻ ഉണ്ടാക്കുന്നത്. ഇതിൽ തേങ്ങാപ്പാൽ, ശർക്കര, ഏലയ്ക്ക, ജീരകം എന്നിവ പ്രധാനമായും ചേർക്കുന്നു.
-പായസം: അരി, സേമിയ, പാൽ, ശർക്കര അല്ലെങ്കിൽ പഞ്ചസാര എന്നിവ ഉപയോഗിച്ചാണ് പായസം സാധാരണയായി തയ്യാറാക്കുന്നത്. തേങ്ങാപ്പാൽ ചിലപ്പോൾ ഉപയോഗിക്കാം.പക്ഷേ പാൽ (പശുവിൻ പാൽ) കൂടുതലായി ഉപയോഗിക്കുന്നു.
⚡2. സ്വാദും ഘടനയും:
- പ്രഥമൻ: കട്ടിയുള്ള, ക്രീമി ഘടനയാണ് പ്രഥമന്. തേങ്ങാപ്പാലിന്റെ സമ്പുഷ്ടമായ രുചിയും, ശർക്കരയുടെ ആഴമുള്ള മധുരവും ഇതിന്റെ സവിശേഷതയാണ്.
-പായസം: താരതമ്യേന ദ്രവരൂപത്തിലാണ് പായസം, പ്രത്യേകിച്ച് പാൽ അടിസ്ഥാനമാക്കിയുള്ളവ. ഇത് ലഘുവായ മധുരവും ,പാലിന്റെ സൗമ്യമായ രുചിയും നൽകുന്നു.
⚡3. തയ്യാറാക്കൽ രീതി:
- പ്രഥമൻ: അട അല്ലെങ്കിൽ പരിപ്പ് ആദ്യം വേവിച്ച്, തേങ്ങാപ്പാൽ വിവിധ ഘട്ടങ്ങളിൽ (മൂന്നാംപാൽ, രണ്ടാംപാൽ, ഒന്നാംപാൽ) ചേർത്താണ് പ്രഥമൻ തയ്യാറാക്കുന്നത്. ഇത് കൂടുതൽ സമയമെടുക്കുന്ന പ്രക്രിയയാണ്.
- പായസം: അരിയോ, സേമിയയോ വേവിച്ച്, പാലിലോ ശർക്കരയിലോ ചേർത്ത് തിളപ്പിച്ച് എളുപ്പത്തിൽ തയ്യാറാക്കാം.
⚡4.സാംസ്കാരിക പ്രാധാന്യം:
- പ്രഥമൻ: ഓണസദ്യയിൽ അടപ്രഥമനോ, പരിപ്പ് പ്രഥമനോ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. ഇത് കൂടുതൽ ആഘോഷപരമായ സന്ദർഭങ്ങളിൽ കാണപ്പെടുന്നു.
-പായസം: ദൈനംദിന വിഭവമായും, വിശേഷാവസരങ്ങളിലും (വിവാഹം, ഉത്സവങ്ങൾ) ഉണ്ടാക്കാറുണ്ട്. പാലട പായസം, സേമിയ പായസം എന്നിവ വളരെ പ്രചാരമുള്ളവയാണ്.
📌ഉദാഹരണങ്ങൾ:
- പ്രഥമൻ: അടപ്രഥമൻ, ചക്ക പ്രഥമൻ, പരിപ്പ് പ്രഥമൻ.
- പായസം: പാലട പായസം, അരി പായസം, സേമിയ പായസം.
ചുരുക്കത്തിൽ പ്രഥമൻ തേങ്ങാപ്പാൽ അടിസ്ഥാനമാക്കിയുള്ള, കട്ടിയുള്ള, ആഡംബരപൂർണമായ മധുരവിഭവമാണ്. അതേസമയം പായസം പാൽ അടിസ്ഥാനമാ ക്കിയുള്ള, ലഘുവായ, എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണ്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളർത്തുകയും ചെയ്യുന്ന ജീവികളെയാണല്ലോ സസ്തനികൾ എന്നു പറയുക. മുട്ടയിട്ട് അടയി രുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുന്നവരാണ് മറ്റൊരു കൂട്ടർ.പക്ഷികളും, ഉരഗങ്ങളുമൊക്കെ ഇതിൽപെടും.എന്നാൽ മുട്ടയിടുകയും, മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുകയും ചെയ്യുന്ന മൂന്നാമതൊരു കൂട്ടരാണ് 'മോണോട്രീം' സസ്തനി. ഇക്കൂട്ടർ ഭൂമിയിൽ സസ്തനിവർഗം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ജീവിച്ചിരുന്നവയാണ്.ഏതാണ്ട് 15 കോടി വർഷങ്ങൾക്ക് മുമ്പേ!ഈ വിചിത്ര വിഭാഗത്തിൽപെട്ട ജീവികളിൽ രണ്ടേ രണ്ട് തരക്കാരേ ഭൂമിയിൽ ജീവിച്ചിരിപ്പുള്ളൂ. ഒന്ന് 'പ്ലാറ്റിപ്പസ്' എന്ന താറാച്ചുണ്ടൻ സസ്തനി . മറ്റേ വിരുതനാണ് എക്കിഡ്ന.
ദേഹത്ത് നിറയെ മുള്ളാണ്. തുരപ്പനെപ്പോലെ മണ്ണ് തുരക്കും. സസ്തനിയാണ് പക്ഷേ പ്രസവി ക്കില്ല. ആ വിരുതന്റെ പേര് എക്കിഡ്ന എന്നാ ണ്. നമുക്ക് അത്ര പരിചയം ഉണ്ടാവില്ല.
ഓസ്ട്രേലിയയാണ് ഇവന്റെ സ്വദേശം. കോടി ക്കണക്കിന് വർഷങ്ങൾ കഴിഞ്ഞിട്ടും വംശ നാശം വരാതെ എക്കിഡ്നകൾ എങ്ങനെ പിടിച്ച് നിന്നു എന്നതിൻ്റെ കാരണം ഇതാണ്. ഒളിച്ചു കളിയുടെ ആശാന്മാരാണ് ഇവർ. ശത്രുക്കളുടെ കണ്ണിൽ പെടാതെ ഒളിക്കാനുള്ള സൂത്രവിദ്യകൾ ഇവയ്ക്ക് വശമുണ്ട്. കൂർത്ത് മൂർത്ത കാൽനഖ ങ്ങളും ,കട്ടിയുള്ള കൊക്കും ഉപയോഗിച്ച് ക്ഷണനേരം കൊണ്ട് മാളമുണ്ടാക്കി മറയാൻ എക്കിഡ്നയ്ക്കാകും. ഭൂമിയിൽ നേരെ താഴേ ക്ക് മാളമുണ്ടാക്കാൻ കഴിവുള്ള ഒരേയൊരു സസ്തനിയും എക്കിഡന തന്നെ.
മണ്ണ് തുരക്കാൻ വിദഗ്ധൻ, വെള്ളത്തിലാണെ ങ്കിൽ അസ്സൽ ഒരു നീന്തലഭ്യാസി, തീറ്റയാണെ ങ്കിൽ ഉറുമ്പു മുതൽ തന്റെ കൊച്ചുവായിലൂടെ കയറുന്ന എന്തും.വംശനാശം വരാതെ പിടിച്ചു നിൽക്കാൻ ഇനിയെന്തു വേണം.എക്കിഡ്ന ഒരു സമയം ഒരൊറ്റ മുട്ടയേ ഇടൂ.കംഗാരുവിന്റേ തുപോലുള്ള ശരീരത്തിലെ സഞ്ചിയിൽ വച്ചാണ് മുട്ട വിരിയിക്കുന്നത്.ഈ സഞ്ചി മുട്ടയിടൽ കാലത്തേക്ക് മാത്രം പ്രത്യക്ഷപ്പെടുന്നതാണ് . വയറിലെ രണ്ട് പേശികൾ വളച്ചുപിടിച്ചാണ് ഈ സഞ്ചിനിർമ്മാണം.ഒരു മുന്തിരിങ്ങയോളം മാത്രം വലിപ്പമേയുള്ളൂ മുട്ടക്ക്.
പത്തുദിവസം മതി മുട്ട വിരിയാൻ. മുട്ടത്തോട് വളരെ പതുപതുത്തതാണ്.പഗിൾ എന്നാണ് എക്കിഡ്നക്കുഞ്ഞിന്റെ പേര്.ശത്രു വന്നാൽ എക്കിഡ്ന പന്തു പോലെ ഉരുളും. എക്കിഡ്നയു ടെ നാവിന് 17 സെന്റീമീറ്റർ നീളം വരും എക്കിഡ് നയുടെ 'കൊക്ക് ' തലയോടിന്റെ ഭാഗം തന്നെയാ ണ്. അതിന് കടുപ്പവും കൂടുതലാണ്. എക്കിഡ്ന യുടെ പാൽ പൊതുവേ പിങ്ക് നിറത്തിലാണ്. അവയുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ സാന്നിധ്യമാണ് പാലിന് ഈ നിറം നൽകുന്നത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
⭐എന്താണ് കയാക്കിങ് ?⭐
👉ജലാശയങ്ങളിൽ നടക്കുന്ന സാഹസിക കായിക വിനോദമാണ് കയാക്കിങ്. വീതി കുറഞ്ഞ, തോണിയുടെയോ ,ബോട്ടിന്റെയോ മാതൃകയിലുള്ള തുഴഞ്ഞു നീങ്ങാൻ സാധി ക്കുന്ന നിർമിതിയാണ് കയാക്. തോണി എന്ന് അർഥം വരുന്ന ഗ്രീൻലാൻഡിക് ഭാഷയിലെ ‘കജാക്’ എന്ന വാക്കിൽ നിന്നാണ് ‘കയാക്’ എന്ന വാക്കിന്റെ ഉത്ഭവം.
ഒരാൾക്ക് ഇരിക്കാവുന്ന (ചിലതിൽ രണ്ടു പേർക്ക് ഇരിക്കാം) കോക്പിറ്റാണ് ഓരോ കയാക്കിലും ഉണ്ടാവുക. ഇതിന് സിറ്റ്-ഓൺ- ടോപ്പ് (sit-on-top) അല്ലെങ്കിൽ സിറ്റ്-ഇൻസൈഡ് (sit-inside) ഡിസൈനുകൾ ഉണ്ടായിരിക്കും. ഇവ പ്ലാസ്റ്റിക്, ഫൈബർഗ്ലാസ്, അല്ലെങ്കിൽ ഇൻഫ്ലെറ്റബിൾ മെറ്റീരിയലിൽ നിർമ്മിച്ചതാകാം.
കോക്പിറ്റിൽ ഇരിക്കുന്നവർ പങ്കായം ഉപയോ ഗിച്ചാണ് കയാക്കിന്റെ ചലനം നിയന്ത്രിക്കുന്നത്. വിദേശ രാജ്യങ്ങളിൽ കയാക്കിങ്ങിനു വൻ ജനപ്രീതിയാണ്. കയാക്കിങ് വിനോദത്തിനോ, വ്യായാമത്തിനോ, സാഹസിക യാത്രകൾക്കോ, മത്സ്യബന്ധനത്തിനോ, പ്രകൃതി ആസ്വദിക്കാ നോ ചെയ്യാം. വ്യത്യസ്ത തരം കയാക്കിങിൽ വൈറ്റ്‌വാട്ടർ കയാക്കിങ് (പ്രക്ഷുബ്ധമായ വെള്ളത്തിൽ), സീ കയാക്കിങ് (കടലിൽ), റിക്രിയേഷണൽ കയാക്കിങ് (ശാന്തമായ വെള്ളത്തിൽ) എന്നിവ ഉൾപ്പെടുന്നു.
💫1.റിക്രിയേഷണൽ കയാക്കിങ്: സാധാരണ ജലത്തിൽ സുഖത്തിനായുള്ള യാത്ര.
💫2. സീ കയാക്കിങ്:സമുദ്രത്തിൽ ദീർഘദൂര യാത്ര.
💫3. വൈറ്റ്വാട്ടർ കയാക്കിങ്: ഒഴുകുന്ന നദികളിലെ ചുഴികളിലും, റാപിഡുകളിലുമുള്ള സാഹസിക പ്രവർത്തനം.
💫4. സർഫ് കയാക്കിങ്: തിരമാലകളിൽ സർഫിങ് ചെയ്യൽ.
കയാക്കിൽ ഒരാൾ മുന്നോട്ട് നോക്കി, കാലുകൾ മുന്നോട്ട് നീട്ടി ഇരിക്കുന്നു.കൂടാതെ ഇരട്ട ബ്ലേഡു കളുള്ള ഒരു തുഴ ഉപയോഗിച്ച് ഇരുവശത്തും മാറിമാറി വെള്ളം തള്ളി മുന്നോട്ട് പോകുന്നു.
കയാക്കിംഗിന് ഉപയോഗിക്കുന്ന തുഴയ്ക്ക് ഇരുവശത്തും ബ്ലേഡുകൾ ഉണ്ടാകും. ഇത് ഉപയോഗിച്ച് തുഴയുന്നയാൾക്ക് വള്ളത്തെ മുന്നോട്ടും പിന്നോട്ടും തിരിക്കാനും നിയന്ത്രി ക്കാനും കഴിയും. ലൈഫ് ജാക്കറ്റ് (പിഎഫ്ഡി - പേഴ്സണൽ ഫ്ലോട്ടേഷൻ ഡിവൈസ്) പോലുള്ള സുരക്ഷാ ഉപകരണങ്ങൾ കയാക്കിംഗിൽ നിർബന്ധമാണ്.
കയക്കുകൾ ആദ്യമായി ഉപയോഗിച്ചത് ഇന്യൂട്ട്, അലൂട്ട് തുടങ്ങിയ ആർട്ടിക് പ്രദേശവാസികളാ ണ്. അവർ വേട്ടയാടലിനും, ഗതാഗതത്തിനുമാ യി ചർമ്മം കൊണ്ട് മൂടിയ മരത്തിന്റെ ഫ്രെയി മിൽ നിർമ്മിച്ച കയക്കുകൾ ഉപയോഗി ച്ചു. ആധുനിക കാലത്ത് ഇത് ഒരു പ്രശസ്തമായ വിനോദ/കായിക രൂപമായി മാറിയിരിക്കുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
⭐സൗദി ഇഖാൽ⭐
👉"Iqal" (ഇഖാൽ) എന്നത് അറബി വംശജർ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ പുരുഷന്മാർ ഉപയോഗിക്കുന്ന പരമ്പരാഗത വസ്ത്രത്തിൻ്റെ ഭാഗമാണ് . ഇത് ഒരു ഇരട്ട കറുത്ത കയർ ആണ്. സാധാരണയായി ആടിന്റെ രോമം കൊണ്ടോ ,കോർഡ് മെറ്റീരിയൽ കൊണ്ടോ നിർമ്മിക്കപ്പെടുന്നു. ഇത് "ഘുത്ര" (ghutra) അല്ലെങ്കിൽ "കെഫിയ" (keffiyeh) എന്ന തലപ്പാവ് തലയിൽ ഉറപ്പിക്കാൻ ഉപയോഗിക്കുന്നു.അത് മണലിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷണം നൽകുന്നു.
ഇഖാൽ പ്രായോഗിക ആവശ്യത്തിന് പുറമെ ഗൾഫ് അറബികളുടെ സാംസ്കാരികവും, ദേശീയവുമായ അടയാളമായി കണക്കാക്ക പ്പെടുന്നു. ചരിത്രപരമായി, ഇത് ഒട്ടകങ്ങളെ കെട്ടാൻ ഉപയോഗിച്ചിരുന്ന കയറിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു, പിന്നീട് ഇത് ഒരു വസ്ത്ര ആഭരണമായി മാറി."ഇഖാൽ" എന്ന വാക്കിന്റെ അർത്ഥം "കയർ" എന്നാണ്.മാത്രമല്ല ഇത് സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങി യ രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെ ടുന്നു.
സൗദിയിൽ ഇഖാൽ നിർമ്മാണത്തിൽ വിദഗ്ധ രാണ് അൽ അഹ്‌സയിലെ കുടുംബങ്ങൾ. ഇഖാൽ നിർമാണം പാരമ്പര്യ തൊഴിലു പോലെ തലമുറകൾ കൈമാറി വരികയാണ് ഇവിടത്തു കാർ. മേന്മയുള്ള ഇഖാലുകളെന്നാൽ അൽ അഹ്‌സയിൽ നിന്നു വരുന്നതാണെന്നാണ് പഴമക്കാർ പറയാറുള്ളത്. 1,400 വർഷത്തിലേ റെ പഴക്കമുണ്ട് അൽ അഹ്‌സ ഇഖാലുകളുടെ പെരുമക്ക്. പലതരം ഡിസൈനുകളിൽ ഇവർ ഇഖാൽ നിർമിക്കാറുണ്ട്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായിരുന്ന അബ്ദുൽ അസീസ് രാജാവ് ധരിച്ചിരുന്നതു പോലെയുള്ള ചതുര ഇഖാലുകൾ മുതൽ ഖുസാം, സഹാബ് തുടങ്ങിയവക്കെല്ലാം പ്രസിദ്ധമാണ് അൽ ഹസ. കൈകൾ കൊണ്ട് ഇഖാൽ നെയ്‌തെടുക്കാൻ നാലു ദിവസമെങ്കിലും ആവശ്യമായിരുന്നു.
ഈ മേഖലയിലെ യന്ത്രവൽക്കരണം അത് നാലു മണിക്കൂറായി കുറക്കാൻ സഹായിച്ചു. കൈകൾ കൊണ്ട് നിർമ്മിക്കുന്ന ഇഖാലുകളുടെ വില വളരെ കൂടുതലാണ്. പലതരം നിർമാണ വസ്തുക്കൾ ചേർത്താണ് ഇഖാലുകൾ നിർമി ക്കുന്നത്. മുൻകാലങ്ങളിൽ പരുത്തി, കമ്പിളി, ചെടി നാരുകൾ എന്നിങ്ങനെ പ്രകൃതിദത്തമായ നൂലുകളും നാരുകളുമുപയോഗിച്ചായിരുന്നു കൈകൾ കൊണ്ട് ഇഖാലുകൾ നെയ്യാറുണ്ടായി രുന്നത്. അൽ അഹ്‌സയിലെ മുഹമ്മദ് അൽ സുൽത്താൻ, പിതാമഹന്മാർ വഴി കൈമാറിക്കി ട്ടിയ ഇഖാൽ നെയ്ത്തിൽ വിദഗ്ധനാണ്. അലങ്കാരത്തിനും ആഘോഷങ്ങളിൽ അണിയാ ൻ വേണ്ടിയും ഇഖാൽ ധാരാളമായി വിൽക്കപ്പെ ടുന്നുണ്ട്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢